March 07, 2024
March 07, 2024
ദോഹ: ഖത്തറിൽ 2023 മാർച്ച് 22ന് ബിൻ ദുർഹാം ഏരിയയിലെ (മൻസൂറ) കെട്ടിടം തകർന്ന് നിരവധി പേർ മരിക്കാനിടയായ സംഭവത്തിൽ ഉത്തരവാദികളായവർക്ക് ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി തടവുശിക്ഷ വിധിച്ചു. കെട്ടിടത്തിൻ്റെ ഉടമസ്ഥന് ഒരു വർഷം തടവും അറ്റകുറ്റപ്പണികൾ നടത്തിയ കമ്പനിയുടെ ഡയറക്ടർക്ക് 5 വർഷവും കൺസൾട്ടൻ്റിന് 3 വർഷം തടവുമാണ് കോടതി വിധിച്ചത്. കെട്ടിട ഉടമയുടെ ജയിൽ ശിക്ഷ താൽക്കാലികമായി നിർത്തിവച്ചതായും പബ്ലിക് പ്രോസിക്യൂഷൻവാർത്താക്കുറിപ്പിൽ അറിയിച്ചു.
കൂടാതെ, അറ്റകുറ്റപ്പണി നടത്തിയ കമ്പനിക്ക് 500,000 റിയാൽ പിഴയും, കെട്ടിട ഉടമയ്ക്ക് 20,000 റിയാൽ പിഴയും ചുമത്തിയിട്ടുണ്ട്. കേസിൽ പ്രതികളായ പ്രവാസികളെ ശിക്ഷാ കാലാവധി പൂർത്തിയാക്കിയ ശേഷം ഖത്തറിൽ നിന്ന് നാടുകടത്തുമെന്നും പ്രസ്താവനയിൽ പറഞ്ഞു.
2023 മാർച്ച് 22 ന് മൻസൂറയിലെ നാല് നില കെട്ടിടം തകർന്ന് മലയാളികൾ ഉൾപെടെ നിരവധി പേർ മരിച്ചിരുന്നു.കെട്ടിടത്തിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
ആവശ്യമായ അനുമതികളില്ലാതെയാണ് അറ്റകുറ്റപ്പണികൾ നടത്തിയതെന്നും ജോലികൾ നടത്താൻ താമസക്കാരെ ഒഴിപ്പിച്ചിട്ടില്ലെന്നും പബ്ലിക് പ്രോസിക്യൂഷൻ ഏപ്രിലിൽ നൽകിയ പ്രസ്താവനയിൽ പറഞ്ഞിരുന്നു. പ്രധാന കരാറുകാരൻ, പ്രോജക്ട് കൺസൾട്ടൻ്റ്, കെട്ടിട ഉടമ, അറ്റകുറ്റപ്പണികൾ നടത്തിയ കമ്പനി എന്നിവരെ സംഭവത്തിന് ഉത്തരവാദികളാക്കിയാണ് കുറ്റപത്രം തയാറാക്കിയത്.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F