Breaking News
ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  | ഒമാനിൽ മദ്യം കടത്തുന്നതിനിടെ പ്രവാസികൾ സഞ്ചരിച്ച 9 ബോട്ടുകൾ പിടികൂടി | കുവൈത്തിൽ ആഡംബര കാർ ഡീലർഷിപ്പ് ഉടമക്കും ബിസിനസ് പങ്കാളിക്കും തടവും പിഴയും | സൗദിയില്‍ പൊതുസ്ഥലത്ത് സ്ത്രീ വേഷം ധരിച്ചെത്തിയ യുവാവ് അറസ്റ്റില്‍ | ഖത്തറിൽ ഡെലിവറി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | സൗദിയിൽ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ‘തോബ്’ നിര്‍ബന്ധമാക്കി |
ദുബായില്‍ പൊതു, സ്വകാര്യ പാര്‍ക്കിംഗ് സ്ഥലങ്ങള്‍ നിയന്ത്രിക്കുന്നതിന് പുതിയ കമ്പനി നിലവില്‍ വന്നു

January 03, 2024

news_malayalam_development_updates_in_uae

January 03, 2024

ന്യൂസ്‌റൂം ഡെസ്ക്

ദുബായ്: ദുബായില്‍ പൊതു, സ്വകാര്യ പാര്‍ക്കിംഗ് സ്ഥലങ്ങളുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നതിന് പുതിയ കമ്പനി സ്ഥാപിച്ചു. 'പാര്‍ക്കിന്‍ പി എസ് ജി സി' എന്ന കമ്പനിക്ക് പാര്‍ക്കിംഗ് നിയന്ത്രണത്തിനുള്ള ചുമതല നല്‍കി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഉത്തരവ് പുറപ്പെടുവിച്ചു. പാര്‍ക്കിംഗുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നിറവേറ്റുന്നതിന് കമ്പനിക്ക് സാമ്പത്തികവും ഭരണപരവും നിയമപരവുമായ സ്വയംഭരണാധികാരം നല്‍കുന്നതാണ് നിയമം.

പൊതു പാര്‍ക്കിംഗ് സ്ഥലങ്ങള്‍ സൃഷ്ടിക്കുക, ആസൂത്രണം ചെയ്യുക, രൂപകല്‍പ്പന ചെയ്യുക, നിയന്ത്രിക്കുക എന്നിവയാണ് കമ്പനിയുടെ ചുമതല. വ്യക്തികള്‍ക്ക് പാര്‍ക്കിംഗ് പെര്‍മിറ്റുകള്‍ നല്‍കുക, പൊതു പാര്‍ക്കിംഗ് ഉപയോഗിക്കുന്നതിനും പ്രവര്‍ത്തിപ്പിക്കുന്നതിനും പാര്‍ക്കിംഗ് സ്ഥലങ്ങള്‍ റിസര്‍വ് ചെയ്യുന്നതിനും പ്രാപ്തമാക്കുക എന്നിവയാണ് കമ്പനിയുടെ പ്രവര്‍ത്തന ലക്ഷ്യം. നിലവില്‍ 99 വര്‍ഷത്തേക്കാണ് കമ്പനിക്ക് കാലാവധി നിശ്ചയിച്ചിട്ടുള്ളത്. ഇത് സമാനമായ കാലയളവിലേക്ക് പുതുക്കും. 

പൊതു- സ്വകാര്യ പാര്‍ക്കിംഗുമായി ബന്ധപ്പെട്ട റോഡ്സ് ആന്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി(ആര്‍ടിഎ)യുടെ ഉത്തരവാദിത്വങ്ങളും പെര്‍മിറ്റുകളുടെ വിതരണവും ഫ്രാഞ്ചൈസി കരാറിലൂടെ കമ്പനിക്ക് കൈമാറും. അതേസമയം കമ്പനിയുടെ എല്ലാ ഷെയറുകളും പൂര്‍ണമായും ദുബായ് സര്‍ക്കാരിന്റെ ഉടമസ്ഥതയിലായിരിക്കും. എക്സിക്യൂട്ടീവ് കൗണ്‍സിലിന്റെ അംഗീകാരത്തോടെ, സബ്സ്‌ക്രിപ്ഷനിലൂടെ കമ്പനിക്ക് ഓഹരികളുടെ ഉടമസ്ഥാവകാശം കൈമാറുന്നത് നിയമവിധേയമാണെന്നും അധികൃതര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News