January 02, 2024
January 02, 2024
അബുദാബി: യുഎഇയിലെ ചെറുകിട സ്ഥാപനങ്ങളില്‍ സ്വദേശിവത്ക്കരണം കര്‍ശനമാക്കുന്ന പുതിയ നിയമം നിലവില്‍ വന്നു. 20 മുതല്‍ 49 വരെ ജീവനക്കാരുള്ള സ്ഥാപനങ്ങളില്‍ ഒരു സ്വദേശിയെയെങ്കിലും നിയമിക്കണമെന്ന് സ്വദേശിവത്ക്കരണ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ 14 സാമ്പത്തിക മേഖലകളിലായി പ്രവര്‍ത്തിക്കുന്ന 12000ത്തിലധികം കമ്പനികള്‍ നിര്‍ദേശം പാലിക്കണം. 2024ല്‍ ഒരു സ്വദേശിയേയും 2025ല്‍ മറ്റൊരു സ്വദേശിയേയും സ്ഥാപനങ്ങളില്‍ നിയമിക്കണമെന്നാണ് വ്യവസ്ഥ. ഇത് സംബന്ധിച്ച മന്ത്രിസഭാ തീരുമാനം മാനവ വിഭവശേഷി, എമിററ്റൈസോഷന്‍ മന്ത്രാലയം നടപ്പിലാക്കിത്തുടങ്ങി. കമ്പനികള്‍ക്ക് ഇത് സംബന്ധിച്ച് അടുത്തിടെ മന്ത്രാലയം അറിയിപ്പ് നല്‍കിയിരുന്നു. കാലതാമസം ഒഴിവാക്കി വേഗത്തില്‍ സ്വകാര്യവത്ക്കരണം നടപ്പിലാക്കണമെന്നും മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി. കമ്പനികള്‍ക്ക് മന്ത്രാലയത്തില്‍ നിന്നുള്ള സഹായങ്ങള്‍ ലഭിക്കുന്നതിനായി നാഫിസ് പ്ലാറ്റ്ഫോമില്‍ രജിസ്റ്റര്‍ ചെയ്യേണ്ടത് പ്രധാനമാണെന്നും അധികൃതര്‍ പറഞ്ഞു.
ധനകാര്യം, ഇന്‍ഷുറന്‍സ്, റിയല്‍ എസ്റ്റേറ്റ്, പ്രൊഫഷണല്‍ സാങ്കേതിക പ്രവര്‍ത്തനങ്ങള്‍, അഡ്മിനിസ്ട്രേഷന്‍, സപ്പോര്‍ട്ട് സേവനങ്ങള്‍, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, കലയും വിനോദവും, ഖനനം, നിര്‍മ്മാണം, ഗതഗാതവും സംഭരണവും തുടങ്ങിയ മേഖലകളിലാണ് സ്വദേശിവത്ക്കരണത്തിന് നിര്‍ദേശം നല്‍കിയത്. സ്വദേശിവത്ക്കരണം പൂര്‍ത്തിയാക്കാത്ത കമ്പനികള്‍ക്കെതിരെ 2025 ജനുവരിയില്‍ 96,000 ദിര്‍ഹം വീതം പിഴ ഈടാക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F