January 09, 2024
January 09, 2024
ഗസ: ഗസയിലെ ഇസ്രയേലിന്റെ ആക്രമണം അനിശ്ചിതമായി നീളരുതെന്നും ആക്രമണം ലഘൂകരിക്കാൻ ഇസ്രായേലിനോട് താൻ ആവശ്യപ്പെട്ട് വരികയാണെന്നും യു.എസ് പ്രസിഡന്റ് ജോ ബൈഡൻ. തെരഞ്ഞെടുപ്പ് പ്രചാരണം തടസപ്പെടുത്തിയ ഗസ അനുകൂലികളായ പ്രവർത്തകരോടാണ് ബൈഡൻ ഇക്കാര്യം അറിയിച്ചത്.
ഗസയിൽ പരമാവധി നേരത്തെ യുദ്ധത്തിന് അറുതി വരുത്തണമെന്ന ബൈഡൻ ഭരണകൂടത്തിന്റെ തീരുമാനം യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ഇന്ന് (ചൊവ്വ) ഇസ്രായേൽ നേതാക്കളെ അറിയിക്കുമെന്ന് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അതേസമയം, ഗസയിൽ മരണം 23,084 ആയി. 58,926 പേർക്ക് പരിക്കേറ്റു. 24 മണിക്കൂറിനിടെ 17 ഇടങ്ങളിൽ നടത്തിയ ആക്രമണത്തിൽ 249 പേരാണ് മരിച്ചത്. ദാറുൽ ബലാഇലും, നുസൈറാത്, അൽ മഗാസി അഭയാർഥി ക്യാമ്പുകളിലുമാണ് കൂടുതൽ മരണം. അൽ മഗാസി ക്യാമ്പിലെ സ്കൂളിന് നേരെ നടത്തിയ ആക്രമണത്തിൽ 30ലധികം പേരാണ് മരിച്ചത്.
എന്നാൽ, അൽഖസ്സാം ബ്രിഗേഡ് ശക്തമായ ചെറുത്തുനിൽപ് തുടരുകയാണ്. രണ്ട് ഇസ്രായേലി സൈനിക ടാങ്കുകൾ തകർത്തതായും ഭൂഗർഭ അറയിൽ നടത്തിയ സ്ഫോടനത്തിൽ ഏഴ് സൈനികർക്ക് പരിക്കേറ്റതായും അൽഖസ്സാം ബ്രിഗേഡ് അറിയിച്ചു.
ന്യൂസ്‌റൂം ഡെസ്ക് ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F