Breaking News
അബുദാബിയിൽ നിയമലംഘനം നടത്തി 60 ദിവസത്തിനകം ട്രാഫിക് പിഴയടച്ചാൽ, പിഴയുടെ 35 ശതമാനം ഒഴിവാക്കും  | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത | 'ഞാൻ ജീവനോടെയുണ്ടെങ്കിൽ നിങ്ങളുടെ താലിയിൽ കൈവെയ്ക്കാൻ കോണ്‍ഗ്രസിനെ സമ്മതിക്കില്ല'; വീണ്ടും വിവാദ പരാമർശവുമായി മോദി |
റമദാനിലെ അവസാന 10 ദിവസങ്ങളിൽ തന്നെ ഫിത്വർ സകാത്ത് നൽകിത്തുടങ്ങാമെന്ന് ഖത്തർ മതകാര്യ മന്ത്രാലയം

March 28, 2024

news_malayalam_awqaf_ministry_updates

March 28, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ:റമദാൻ അവസാനിക്കുന്നതിന് മുമ്പ് നൽകേണ്ട നിർബന്ധിത സക്കാത്തായ ഫിത്വർ സകാത്ത് റമദാനിലെ അവസാന പത്ത് ദിവസങ്ങളിൽ  തന്നെ നൽകിത്തുടങ്ങാമെന്ന ഔഖാഫ് മന്ത്രാലയം. മന്ത്രാലയം ഇന്ന് (വ്യാഴം) പുറത്തിവിട്ട പ്രസ്താവനയിലാണ് ഇത്തരമൊരു നിർദേശം നൽകിയത്.

ദരിദ്രർക്ക് നൽകുന്ന രണ്ടര കിലോഗ്രാം ധാന്യമാണ് സകാത്ത് തുകയായി മന്ത്രാലയം നിശ്ചയിച്ചത്. ഇതനുസരിച്ച്, 15 ഖത്തര്‍ റിയാലാണ് ഒരാള്‍ ഫിത്വർ സകാത്ത് തുകയായി നല്‍കേണ്ടത്. പെരുന്നാൾ നമസ്‌കാരം കഴിയുന്നതുവരെ സകാത്ത് മനഃപൂർവം വൈകിപ്പിക്കരുതെന്നും മന്ത്രാലയം നിർദേശിച്ചു. പ്രായഭേദമന്യേ എല്ലാവര്‍ക്കും ഫിത്വർ സകാത്ത് നിര്‍ബന്ധമാണ്.

സകാത്ത് നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് രാജ്യത്തുടനീളമുള്ള 31 കളക്ഷന്‍ പോയിന്റുകള്‍ പ്രയോജനപ്പെടുത്താമെന്ന് ഇസ്ലാമിക മതകാര്യമന്ത്രാലയത്തിന് കീഴിലെ സകാത്ത് വിഭാഗം അറിയിച്ചു. രാജ്യത്ത് ഉടനീളമുള്ള സകാത്ത് കാര്യ വകുപ്പിന്റെ ഓഫീസുകള്‍ വഴിയോ വകുപ്പിന്റെ വെബ്‌സൈറ്റ് വഴിയോ സകാത്ത് നല്‍കാം.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News