February 19, 2024
February 19, 2024
ദോഹ: ഖത്തറിൻ്റെ മധ്യസ്ഥ ശ്രമങ്ങളെ കുറിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഉന്നയിച്ച ആരോപണങ്ങളെ ഖത്തർ വിദേശകാര്യ മന്ത്രാലയത്തിൻ്റെ ഔദ്യോഗിക വക്താവ് ഡോ. മജീദ് ബിൻ മുഹമ്മദ് അൽ അൻസാരി തള്ളി.
ഹമാസിനെ സമ്മർദ്ദത്തിലാക്കി ബന്ദികളെ മോചിപ്പിക്കാൻ ഖത്തറിനോട് ആഹ്വാനം ചെയ്യുന്ന ഇസ്രായേൽ പ്രധാനമന്ത്രിയുടെ സമീപകാല പ്രസ്താവനകൾ യുദ്ധം നീട്ടിവെയ്ക്കാനും ചർച്ചകൾ തടസപ്പെടുത്താനുമുള്ള പുതിയ ശ്രമമാണെന്ന് വ്യക്തമാണ്. മധ്യസ്ഥ ശ്രമങ്ങൾ, പ്രതിസന്ധി അവസാനിപ്പിക്കൽ, ബന്ദികളെ മോചിപ്പിക്കൽ തുടങ്ങിയ കാര്യങ്ങളിൽ ആദ്യ ദിവസം മുതൽ ഖത്തറിൻ്റെ പ്രതിബദ്ധത ഇസ്രായേൽ പ്രധാനമന്ത്രിക്ക് നന്നായി അറിയാമെന്നും മജീദ് ബിൻ മുഹമ്മദ് അൽ അൻസാരി പറഞ്ഞു.
109 ബന്ദികളെ മോചിപ്പിച്ച മാനുഷിക ഉടമ്പടിയുടെ വിജയത്തിലൂടെ അത് വ്യക്തമായിരുന്നു. ബന്ദികളുടെ തിരിച്ചുവരവ് ഉറപ്പാക്കുന്നതിനും പ്രാദേശിക സുരക്ഷയെ സംരക്ഷിക്കുന്നതിനും മധ്യസ്ഥത മാത്രമാണ് ഫലപ്രദമായ മാർഗ്ഗമെന്ന് തെളിയിച്ചു," അദ്ദേഹം കൂട്ടിച്ചേർത്തു.
"ഗസയുടെ പുനർനിർമ്മാണത്തിലും ഫലസ്തീൻ ജനതയ്ക്കായുള്ള മാനുഷിക സഹായത്തിലുമുള്ള ഖത്തറിൻ്റെ ശ്രമങ്ങളെക്കുറിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ഉന്നയിച്ച ആരോപണങ്ങൾ ഞങ്ങൾ നിരസിക്കുന്നു. ഇസ്രായേൽ, യുഎസ്, ഈജിപ്ത്, യുഎൻ, തുടങ്ങിയ എല്ലാ ബന്ധപ്പെട്ട കക്ഷികളുമായും സമ്പൂർണ്ണ ഏകോപനത്തോടെയായിരുന്നു ഖത്തറിന്റെ ഇടപെടലുകളെന്ന് അദ്ദേഹത്തിന് വ്യക്തിപരമായി അറിയാം. ഖത്തർ മധ്യസ്ഥ ശ്രമങ്ങൾ തുടരുമെന്നും ഇസ്രായേൽ പ്രധാനമന്ത്രിയുടെ വാക്കുകളാലും പ്രസ്താവനകളാലും പിൻതിരിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F