Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
വംശീയാധിക്ഷേപം,ഖത്തറുമായുള്ള സുഹൃദമത്സരം ന്യൂസിലാൻഡ് ഉപേക്ഷിച്ചു

June 20, 2023

June 20, 2023

ന്യൂസ്‌റൂം ബ്യുറോ
ദോഹ : വംശീയ അധിക്ഷേപവും ഉദ്യോഗസ്ഥരുടെ നിഷ്‌ക്രിയത്വവും ആരോപിച്ച് ഖത്തറുമായുള്ള സൗഹൃദ മത്സരം ന്യൂസിലൻഡ് ദേശീയ പുരുഷ ഫുട്‌ബോൾ ടീം ഉപേക്ഷിച്ചതായി റിപ്പോർട്ട്.ചൊവ്വാഴ്ച രാവിലെ ഓസ്ട്രിയയിൽ നടന്ന മത്സരത്തിനിടെ ഖത്തർ ദേശീയ ടീമിലെ അംഗം മോശമായി പെരുമാറി എന്നാരോപിച്ചാണ് ന്യൂസ്‌ലാൻഡ് മത്സരത്തിൽ നിന്ന് പിൻവാങ്ങിയത്.
 

Michael Boxall was racially abused during the first half of the game by a Qatari player.

No official action was taken so the team have agreed not to come out for the second half of the match.

— New Zealand Football ???????? (@NZ_Football) June 19, 2023

"കളിയുടെ ആദ്യ പകുതിയിൽ മൈക്കൽ ബോക്സലിനെ ഒരു ഖത്തർ കളിക്കാരൻ വംശീയമായി അധിക്ഷേപിച്ചു.ഔദ്യോഗിക നടപടികളൊന്നും സ്വീകരിക്കാത്തതിനാൽ മത്സരത്തിന്റെ രണ്ടാം പകുതിയിൽ കളിക്കേണ്ടെന്ന്  ടീം തീരുമാനിച്ചു"ന്യൂസിലൻഡ് ഫുട്ബോൾ ട്വീറ്റ് ചെയ്തു.

കളിയുടെ ആദ്യ പകുതിയുടെ 17-ാം മിനിറ്റിൽ മാർക്കോ സ്റ്റാമെനിക്കിന്റെ സ്‌ട്രൈക്കിലൂടെ ന്യൂസിലൻഡ്  0-1 ന് മുന്നിലെത്തിയിരുന്നു.

ഖത്തറിന്റെ യൂസഫ് അബ്ദുറിസാഗിന്റെ ഫൗളുമായി ബന്ധപ്പെട്ടുണ്ടായ വാക്കേറ്റമാണ് പ്രശ്നത്തിനിടയാക്കിയതെന്നാണ് വിവരം.വാക്കേറ്റത്തിനിടെ ഖത്തർ താരം  മൈക്കൽ ബോക്സലിനെ വംശീയമായി അധിക്ഷേപിച്ചുവെന്നാണ് ന്യൂസിലൻഡ് ആരോപിക്കുന്നത്.  

ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക-   https://chat.whatsapp.com/B5cRGSkveuO5fUeQTErqlq


Latest Related News