May 17, 2021
May 17, 2021
ഗാസ:ഫസ്‌തീന് നേരെയുള്ള അക്രമം തുടരുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ആക്രമണം അവസാനിപ്പിക്കണമെന്ന് യുഎന്‍ നിര്‍ദ്ദേശത്തെ തള്ളിയാണ് നെതന്യാഹു ഇക്കാര്യം പ്രഖ്യാപിച്ചത്.അതേസമയം, സംഘര്‍ഷമവസാനിക്കാന്‍ സമയമെടുക്കുമെന്ന് പറഞ്ഞ നെതന്യാഹു സമാധാനാന്തരീക്ഷം തിരികെ കൊണ്ടുവരുന്നതിന് ആവശ്യമായ കാര്യങ്ങള്‍ ചെയ്യുമെന്ന് വ്യക്തമാക്കി. ഇതിനിടെ ഇസ്രയേലി യുദ്ധവിമാനങ്ങള്‍ വീണ്ടും ഗാസ മുനമ്ബില്‍ വ്യോമാക്രമണം ശക്തമാക്കിയിരിക്കുകയാണ്.ആക്രമണം നിര്‍ത്തണമെന്ന് ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു. വെടിനിര്‍ത്തലിന് തയ്യാറല്ലെന്ന് ഇസ്രയേലും ഹമാസും അറിയിച്ചതോടെ യുഎന്‍ രക്ഷാസമിതിയോവും തീരുമാനമാകാതെ പിരിഞ്ഞു.
2004ല്‍ ഗാസയില്‍ നടന്ന യുദ്ധത്തിനു ശേഷമുണ്ടാകുന്ന ഏറ്റവും വലിയ ആക്രമണങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നാണ് വാര്‍ത്താ ഏജന്‍സികളുടെ റിപ്പോര്‍ട്ട്. അന്താരാഷ്ട്ര മാധ്യമങ്ങളുടെ ഓഫീസ് നിലനിന്നിരുന്ന ബഹുനിലക്കെട്ടിടം ഇസ്രയേല്‍ ബോംബിട്ടു തകര്‍ത്തതും വലിയ വിമര്‍ശനത്തിന് ഇടയായിട്ടുണ്ട്.
ന്യൂസ്‌റൂം വാർത്തകൾ വേഗത്തിൽ ലഭിക്കാൻ പ്ളേസ്റ്റോറിൽ നിന്നും ആപ് സ്റ്റോറിൽ നിന്നും newsroom connect ആപ് ഡൗൺലോഡ് ചെയ്യുക.
Playstore :https://play.google.com/store/apps/details?id=com.friggitello.newsroom_qatar_user
App Store: https://apps.apple.com/us/app/newsroom-connect/id1559335758