Breaking News
എ.എഫ്.സി അ​ണ്ട​ർ 23 ഏ​ഷ്യ​ൻ ക​പ്പ്: സെ​മി ഫൈ​നൽ മത്സരങ്ങൾക്ക് ഇന്ന് കിക്കോഫ്  | മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  |
നടൻ ദിലീപിന് സെക്സ് റാക്കറ്റുമായി ബന്ധം,പൾസർ സുനിയുടേതെന്ന പേരിൽ പ്രചരിക്കുന്ന കത്തിൽ കൂടുതൽ ഗുരുതരമായ പരാമർശങ്ങൾ

January 10, 2022

January 10, 2022

കൊച്ചി : നടിയെ ആക്രമിച്ച കേസിലെ പ്രതി പൾസർ സുനി എഴുതിയതെന്ന പേരിൽ കൂടുതൽ നിർണായക വെളിപ്പെടുത്തലുകളുമായി കത്ത് പ്രചരിക്കുന്നു.സെക്സ് റാക്കറ്റുമായി ദിലീപിന് ബന്ധമുണ്ടെന്നും നടൻ സിദ്ധീഖിന് ഇക്കാര്യം അറിയാമായിരുന്നുവെന്നും കത്തിൽ പറയുന്നുണ്ട്.തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ പുറത്തുവിടണമെന്നാവശ്യപ്പെട്ട് സുനി അമ്മയെ ഏൽപിച്ചതാണ് കത്ത് എന്നാണ് വിശദീകരണം.

ആക്രമിക്കപ്പെട്ട നടിക്കെതിരെ ദിലീപ് എറണാകുളത്തെ ഹോട്ടലിൽ ഗൂഢാലോചന നടത്തുമ്പോൾ സിദ്ദീഖും അടുത്തുണ്ടായിരുന്നു. തന്നെ രക്ഷ‍ിക്കുമെന്ന് കരുതിയ ദിലീപ് കുടുക്കാനാണ് ശ്രമിക്കുന്നതെന്ന് മനസ്സിലാക്കി എഴുതിയതാണിതെന്നും പറയുന്നു.

'അമ്മ'യുടെ പ്രസിഡൻറ്സ്ഥാനം കിട്ടാനാണോ ദിലീപ് അറസ്റ്റിലായപ്പോൾ സിദ്ദീഖ്  ഓടിനടന്നതെന്ന് കത്തിൽ ചോദിക്കുന്നു. ദിലീപിനും അടുത്ത പല സുഹൃത്തുക്കള്‍ ക്കും സെക്‌സ് റാക്കറ്റുമായി ബന്ധമുണ്ടെന്നും സുനി ആരോപിക്കുന്നുണ്ട്.  പ്രതികളെയും സാക്ഷികളെയും അഭിഭാഷകരെയുമുൾപ്പെടെ എല്ലാവരെയും ദിലീപ്  വിലയ്ക്ക് വാങ്ങിയെന്നും ആരോപണമുണ്ട്. തനിക്ക് ശിക്ഷകിട്ടിയാലും  പരാതിയോ പരിഭവമോ ഇല്ല. കാരണം താൻ തെറ്റ് ചെയ്തിട്ടുണ്ട്. പക്ഷേ അത്  തനിക്ക് വേണ്ടിയല്ലെന്ന് ഓർക്കണം. മൂന്ന് വർഷം മുമ്പുള്ള കാര്യം പുറത്ത്  പറഞ്ഞാൽ ജനം ആരാധിക്കുകയല്ല, തല്ലിക്കൊല്ലും. പൊലീസിന്‍റെ കൈയിൽനിന്ന്  നന്നായി തല്ല് കിട്ടിയിട്ടും ദിലീപിനെതിരെ താനും വിജീഷും ഒന്നും  പറഞ്ഞില്ല. എന്തുവന്നാലും ഇനി ദിലീപിന്‍റെ പണം ആവശ്യമില്ലെന്നും എല്ലാം  കോടതിയിൽ തുറന്നുപറഞ്ഞ് ചെയ്ത തെറ്റിന് മാപ്പിരന്ന് കിട്ടാവുന്ന ശിക്ഷ  വാങ്ങി അനുഭവിക്കുമെന്നും കത്തിൽ പറ‍യുന്നു.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News