March 14, 2023
March 14, 2023
ന്യൂസ്‌റൂം ബ്യൂറോ
അബുദാബി:ലൈഫ് മിഷൻ വിഷയത്തിൽ സമൂഹ മാധ്യമങ്ങളിൽ വരുന്ന ആരോപണങ്ങൾ തന്നെയോ ലുലു ഗ്രൂപ്പിനെയോ ബാധിക്കില്ലെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി. ലൈഫ് മിഷൻ വിഷയത്തിൽ എം.എ.യൂസഫലിക്ക് ഇഡി നോട്ടിസ് അയച്ചുവെന്ന വാർത്തയിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സോഷ്യൽമീഡിയ ആരോപണങ്ങളിൽ ഭയമില്ല. 65,000 പേർ ജോലി ചെയ്യുന്ന സ്ഥാപനമാണ് ലുലു. 310 കോടി രൂപ ഇന്ത്യയ്ക്ക് പുറത്ത് ശമ്പളം കൊടുക്കുന്ന സ്ഥാപനവുമാണ് ലുലു. എന്നും പാവപ്പെട്ടവരോടൊപ്പമാണെന്നും പലവിഷയങ്ങളും പ്രതികരണം അർഹിക്കുന്നില്ലെന്നും യൂസുഫലി പറഞ്ഞു. ഇതുകൊണ്ടൊന്നും യുസഫലിയെ ഭയപ്പെടുത്താന്‍ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സമൂഹമാധ്യമങ്ങളില്‍ കുടുംബത്തെ അപമാനിക്കുന്നവരുണ്ട്. അതവരുടെ സ്വാതന്ത്ര്യം. നിയപരമായി നേരിടേണ്ടതുണ്ടെങ്കില്‍ അത് ലുലുവിന്റെ ലീഗല്‍ വിഭാഗം നോക്കിക്കോളും. ഈ ആരോപണങ്ങള്‍ക്കെതിരെ ധൈര്യപൂര്‍വം മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.ആരെങ്കിലും എന്തെങ്കിലും പറഞ്ഞതുകൊണ്ട് ഒരു പ്രശ്‌നവുമില്ല.
സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ നിന്ന് പിന്മാറാനും മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ തെളിവുകള്‍ നശിപ്പിക്കാനും 30 കോടി രൂപ വാഗ്ദാനം ചെയ്ത് ഇടനിലക്കാരന്‍ വിജേഷ് പിള്ള തന്നെ സമീപിച്ചിരുന്നതായി സ്വപ്‌ന സുരേഷ് വെളിപ്പെടുത്തിയിരുന്നു. അനുസരിച്ചില്ലെങ്കില്‍ വകവരുത്തുമെന്നു പറയാന്‍ എം.വി.ഗോവിന്ദന്‍ നിര്‍ദേശിച്ചതായി വിജേഷ് പിള്ള പറഞ്ഞതായി സ്വപ്‌ന വെളിപ്പെടുത്തിയിരുന്നു. മുഖ്യമന്ത്രിക്കും കുടുംബത്തിനും യുസിഫലിക്കുമെതിരെ സംസാരിക്കുന്നത് നിര്‍ത്തി താന്‍ കള്ളം പറയുകയാണെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു എന്നാണ് സ്വപന ഫെയ്ബുക്ക് ലൈവിലൂടെ വ്യക്തമാക്കിയിരുന്നത്.
ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/LiM4EdDAtkTAmYRCb0LMz9