December 04, 2023
December 04, 2023
ഗസ : വെടിനിർത്തൽ അവസാനിച്ചതിന് പിന്നാലെ ഇസ്രയേൽ സേന ആക്രമണം തെക്കൻ ഗസ ഉൾപെടെ മറ്റു ഭാഗങ്ങളിലേക്കും വ്യാപിപ്പിച്ചു.ഇതോടെ ഫലസ്തീൻ മേഖലയിൽ സുരക്ഷിത ഇടങ്ങൾ അനുനിമിഷം കുറഞ്ഞ് ജനങ്ങൾ സമാനതകളില്ലാത്ത ദുരന്തത്തിന്റെ മുനമ്പിലായിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 700 പേർ കൊല്ലപ്പെട്ടു.
വടക്കുള്ള ഗാസ സിറ്റിയും ടെൽ അവ്‍ സാതറും കൂടാതെ തെക്കൻ ഗാസയിലെ ഖാൻ യൂനിസും റഫയും കേന്ദ്രീകരിച്ചാണ് ഇസ്രയേൽ ആക്രമണം ശക്തമാക്കിയത്. ജനങ്ങളോട് ഒഴിയാൻ ആവശ്യപ്പെട്ട ശേഷം സൈന്യം ഇറങ്ങിയുള്ള ആക്രമണങ്ങൾക്കായി ഇസ്രയേൽ തയാറെടുക്കുകയാണെന്നാണു റിപ്പോർട്ടുകൾ. ഖാൻ യൂനിസ് അതിരൂക്ഷ പോരാട്ട മേഖലയാണെന്നും റഫയിലേക്കോ തെക്കുകിഴക്കൻ തീരദേശ മേഖലയിലേക്കോ നീങ്ങണമെന്നും മുന്നറിയിപ്പു നൽകിയുള്ള ലഘുലേഖകളാണ് സൈന്യം നൽകുന്നത്. റഫയുടെ കിഴക്കൻ മേഖലയിൽ പട്ടാള ടാങ്കുകൾ ഷെല്ലിങ് നടത്തി. ജബാലിയ അഭയാർഥി ക്യാംപിലും ഇസ്രയേൽ വീണ്ടും വ്യോമാക്രമണം നടത്തി. വെസ്റ്റ് ബാങ്കിലെ 2 ഗ്രാമങ്ങളിലും ആക്രമണം നടത്തി.
ഗാസയിൽ തകർന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളിൽ കുടുങ്ങിയവർക്കരികിൽ എത്തിപ്പെടാനാകുന്നില്ലെന്ന് പലസ്തീൻ അധികൃതർ അറിയിച്ചു. രക്ഷാദൗത്യ സൗകര്യങ്ങളുടെ അപര്യാപ്തതയാണു കാരണം. ഹമാസിന്റെ ഒളിയിടങ്ങളായ തുരങ്കങ്ങൾ തകർത്തതായി ഇസ്രയേൽ ഇന്നലെ അവകാശപ്പെട്ടു. ഹമാസിന്റെ യുദ്ധക്കപ്പലുകൾ ഇസ്രയേൽ നാവികസേന തകർത്തെന്നും അറിയിച്ചു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F