November 22, 2020
November 22, 2020
ദോഹ : ഖത്തറിൽ ഗാര്‍ഹിക തൊഴിലാളികളെ ശമ്പളമോ കൃത്യമായി ഭക്ഷണോ നല്‍കാതെജോലി ചെയ്യിച്ച കേസിൽ രണ്ട് പ്രവാസികള്‍ക്ക് 10 വര്‍ഷം തടവും പിഴയും ശിക്ഷ വിധിച്ചു.. മനുഷ്യക്കടത്ത് കേസില്‍ അറസ്റ്റിലായ പാകിസ്താന്‍കാരായ രണ്ട് പേര്‍ക്കെതിരായാണ് ഖത്തര്‍ സുപ്രീം ജുഡീഷ്യറി കൗണ്‍സിലിന്റെ ഒന്നാം ഇന്‍സ്റ്റന്‍സ് കോടതി ശിക്ഷ വിധിച്ചത്. രണ്ട് പ്രതികളെയും പത്തുവര്‍ഷത്തേക്ക് തടവിലാക്കാനും ഓരോരുത്തര്‍ക്കും 200,000 റിയാല്‍ വീതം പിഴ ചുമത്താനും നാടുകടത്താനും ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതി ഉത്തരവിട്ടു.മനുഷ്യക്കടത്ത് നിയമപ്രകാരമാണ് ശിക്ഷ. രണ്ട് ഗാര്‍ഹികതൊഴിലാളികളാണ് കേസില്‍ ഇരകളായത്. തൊഴിലാളികളെ ബലമായി ചൂഷണം ചെയ്യുക, അടിമകളെ പോലെ കോലി ചെയ്യിക്കുക,, ഇരയെ തടഞ്ഞുവയ്ക്കുകയും അവരുടെ സ്വാതന്ത്ര്യം ഹനിക്കുകയും ചെയ്യുക, ശമ്പളമില്ലാതെ ജോലി ചെയ്യാന്‍ നിര്‍ബന്ധിക്കുക, ശാരീരികമായി പീഢിപ്പിക്കുക എന്നീ കുറ്റങ്ങളാണ് പ്രതികൾക്ക് ചുമത്തിയത്. .മനുഷ്യക്കടത്തിനെതിരെ പോരാടുന്നതിനുള്ള ദേശീയ സമിതിക്ക് തൊഴിലാളികളെ ചൂഷണം ചെയ്യുന്നതിനെ കുറിച്ച് റിപ്പോര്‍ട്ട് ലഭിച്ചിരുന്നു. തുടര്‍ന്ന്, പോലിസ്, പബ്ലിക് പ്രോസിക്യൂഷന്‍, മനുഷ്യക്കടത്തിനെതിരെ പോരാടുന്നതിനുള്ള ദേശീയ സമിതി എന്നിവ സംയുക്തമായി അന്വേഷണം നടത്തുകയായിരുന്നു.
ഇരകളെ മോചിപ്പിച്ച് വൈദ്യശുശ്രൂഷ ലഭ്യമാക്കിയ ശേഷം പുനരധിവാസ കേന്ദ്രത്തില്‍ (അമാന്‍) പാര്‍പ്പിക്കുകയായിരുന്നു. ഫോറന്‍സിക് റിപോര്‍ട്ട്, സാക്ഷി മൊഴികള്‍, സാഹചര്യ തെളിവുകള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയത്.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.