Breaking News
ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  | ഒമാനിൽ മദ്യം കടത്തുന്നതിനിടെ പ്രവാസികൾ സഞ്ചരിച്ച 9 ബോട്ടുകൾ പിടികൂടി | കുവൈത്തിൽ ആഡംബര കാർ ഡീലർഷിപ്പ് ഉടമക്കും ബിസിനസ് പങ്കാളിക്കും തടവും പിഴയും | സൗദിയില്‍ പൊതുസ്ഥലത്ത് സ്ത്രീ വേഷം ധരിച്ചെത്തിയ യുവാവ് അറസ്റ്റില്‍ | ഖത്തറിൽ ഡെലിവറി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | സൗദിയിൽ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ‘തോബ്’ നിര്‍ബന്ധമാക്കി |
ഗൾഫിൽ മരിച്ച കോവിഡ് പോസറ്റിവ് ആയവരുടെ മൃതദേഹങ്ങളും നാട്ടിലെത്തിച്ചു തുടങ്ങി

August 18, 2021

August 18, 2021

ദുബായ് : വിദേശത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം ഒരുനോക്ക് കാണാൻ പോലും കഴിയാതെ മറുനാട്ടിൽ സംസ്കരിക്കേണ്ടിവരുന്ന ദുഃഖകരമായ അവസ്ഥക്ക് മാറ്റം വരുന്നു.യുഎഇയിൽ കോവിഡ് ബാധിച്ച് മരിച്ച മലപ്പുറം സ്വദേശിയുടെ മൃതദേഹം കഴിഞ്ഞ ദിവസം നാട്ടിലെത്തിച്ചതോടെയാണ് പ്രവാസികളുടെ കുടുംബങ്ങൾ കുറേനാളായി ഉന്നയിക്കുന്ന ആവശ്യത്തിന് പരിഹാരമായത്. 

പോസിറ്റീവായ മൃതദേഹങ്ങളും നാട്ടിലെത്തിക്കാൻ കഴിയുന്ന വിധം നാട്ടിലെയും യുഎഇയിലെയും നിയമങ്ങളിൽ ഇളവ് വന്ന സാഹചര്യത്തിലാണ് കഴിഞ്ഞ ദിവസം മരിച്ച മലപ്പുറം നിലമ്പൂർ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് കുടുംബ കല്ലറയിൽ സംസ്കരിച്ചത്. ഹംപാസ് സന്നദ്ധപ്രവർത്തകരാണ് മൃതദേഹം നാട്ടിലെത്തിക്കുന്ന നടപടികൾ പൂർത്തിയാക്കിയത്. മൃതദേഹം എംബാം ചെയ്യുന്നതിന് പകരം സ്റ്റെർലൈസേഷൻ നടത്തണം. നാട്ടിൽനിന്ന് ജില്ലാ മെഡിക്കൽ ഓഫിസറുടെ മുൻകൂർ അനുമതിയും വാങ്ങണം. മൃതദേഹം എംബാമിങ് നടത്താത്തതിനാൽ 14 മണിക്കൂറിൽ കൂടുതൽ സൂക്ഷിക്കാൻ കഴിയില്ല. അതുകൊണ്ട് നാട്ടിലെത്തിച്ച ഉടൻ സംസ്കാര നടപടികൾ ആരംഭിക്കേണ്ടി വരും. പോസിറ്റീവായ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാൻ ഫെബ്രുവരിയിൽ തന്നെ യുഎഇ നിയമം ഇളവ് ചെയ്തിരുന്നുവെങ്കിലും ഇന്ത്യയിലേക്ക് ഇത് പ്രായോഗികമാകാൻ സമയമെടുത്തു.

 


Latest Related News