Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
യു,എ,ഇ ക്രിക്കറ്റ് ടീം ക്യാപ്റ്റനെ മുഖ്യമന്ത്രി വീട്ടിലെത്തി ആദരിച്ചു

December 24, 2022

December 24, 2022

ന്യൂസ്‌റൂം ബ്യുറോ 

തലശേരി : യു.എ.ഇ ദേശീയ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ റിസ്‌വാൻ റഹൂഫിനെ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. തലശ്ശേരി സൈദാർപള്ളി സ്വദേശിയായ റിസ്‌വാൻ, ഈ വർഷം ആഗസ്റ്റ് മുതൽ യു എ ഇ ദേശീയ ടീമിന്റെ നായകനാണ്. റിസ്‌വാനെ പൊന്നാടയണിയിച്ചു കൊണ്ടാണ് മുഖ്യമന്ത്രി കേരളത്തിന്റെ ആദരം അറിയിച്ചത്. കേരള നിയമസഭാ സ്പീക്കറും തലശ്ശേരി എം എൽ എയുമായ എ. എൻ ഷംസീർ, നോർക്ക റൂട്സ് ഡയറക്ടർ ശ്രീ. ഒ.വി മുസ്തഫ എന്നിവർ ഒപ്പമുണ്ടായിരുന്നു.

ബിടെക് പഠനം പൂർത്തിയാക്കി 2014 ൽ ജോലിക്കായി യുഎഇയിലെത്തിയ അദ്ദേഹം, ഷാർജ ഈസ്റ്റേൺ ഇന്റർനാഷനൽ കമ്പനിയിൽ ഇലക്ട്രിക്കൽ എൻജിനീയറായി ജോലി ചെയ്യുന്ന വേളയിലാണ് ആഭ്യന്തര ക്രിക്കറ്റ് ടൂർണമെന്റുകളിൽ പങ്കെടുത്തു തുടങ്ങിയത്. ഈ ടൂർണമെന്റുകളിലെ മികച്ച പ്രകടനമാണ് യുഎഇ ദേശീയ ടീമിലേക്ക് വഴിയൊരുക്കിയത്.

പോസ്റ്റൽ വകുപ്പിൽ ജോലി കിട്ടിയപ്പോൾ  നാട്ടിലേക്ക് മടങ്ങാൻ നോക്കിയെങ്കിലും സുഹൃത്തുക്കളുടെ നിർബന്ധത്തിന് വഴങ്ങി യു എ ഇയിൽ തുടരുകയായിരുന്നു. രാജ്യത്ത് നാലുവർഷം താമസിച്ച ആളുകൾക്ക് ദേശീയ ടീമിൽ കളിക്കാൻ പറ്റുമെന്ന നിയമമാണ് റിസ്‌വാന് തുണയായത്.

2019 ജനുവരി 26ന് നേപ്പാളിനെതിരെ രാജ്യാന്തര ഏകദിന മത്സരത്തിൽ അരങ്ങേറ്റം കുറിച്ചു. 31 ന് നേപ്പാളിനെതിരെ തന്നെ ട്വന്റി 20യിലും യു.എക്കായി പാഡണിഞ്ഞു. റിസ്‌വാന് പുറമേ മലയാളികളായ അബ്ദു ബാസിൽ ഹമീദ്, അലിഷാൻ ഷഫറു എന്നിവരും യു എ ഇ ടീമിൽ കളിക്കുന്നുണ്ട്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/HHOGGyLPTMH45QRaxZQRyz എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News