Breaking News
ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു | ഇസ്രായേലുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ചതായി തുർക്കി പ്രസിഡന്റ് എർദോഗൻ | മുറിവേറ്റവരുടെ പാട്ട്, ഗസയിൽ നിന്നുള്ള ഫലസ്തീൻ ബാൻഡിന്റെ ആദ്യ സംഗീത പരിപാടി ഇന്ന് രാത്രി കത്താറയിൽ | ദുബായിൽ കനത്ത മഴയെ തുടർന്നുള്ള ട്രാഫിക് പിഴകൾ റദ്ദാക്കുമെന്ന് ദുബായ് പൊലീസ് |
യുഎഇയിലേക്ക് മനുഷ്യക്കടത്ത്,സ്ത്രീകള്‍ ഉള്‍പ്പെടെ 18 പേരെ ട്രക്കിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തി

September 10, 2019

September 10, 2019

ട്രക്കിനടിയിൽ പ്രത്യേകം അറയുണ്ടാക്കി അതിനുള്ളിൽ സ്ത്രീകൾ ഉൾപ്പെടെയുള്ളവരെ കുത്തിനിറച്ചാണ് ഇവരെ രാജ്യത്തേക്ക് കടത്താൻ ശ്രമിച്ചത്.


അബുദാബി : യുഎഇയില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ 18 തൊഴിലാളികളെ ട്രക്കിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തി.അൽ ഐനിലെ ഖത്തം അൽ ശഖ്‌ല തുറമുഖ നഗരം വഴി രാജ്യത്തേക്ക് കടക്കാൻ ശ്രമിച്ച ഇവരെ ബുറൈമി - അൽഐൻ  ചെക്പോസ്റ്റിൽ വെച്ചാണ് പോലീസ് പിടികൂടിയത്.സംഭവത്തില്‍ അബുദാബി പൊലീസ് അന്വേഷണം ആരംഭിച്ചു.

ട്രക്കിനടിയിൽ പ്രത്യേകം അറയുണ്ടാക്കി അതിനുള്ളിൽ സ്ത്രീകൾ ഉൾപ്പെടെയുള്ളവരെ കുത്തിനിറച്ചാണ് ഇവരെ രാജ്യത്തേക്ക് കടത്താൻ ശ്രമിച്ചത്. നുഴഞ്ഞുകടക്കാന്‍ ശ്രമിച്ചതിന് 18 പേരെയും തുറമുഖ പൊലീസിന്റെ സഹായത്തോടെ അബുദാബി പൊലീസ് അറസ്റ്റ് ചെയ്തു.

രാജ്യത്തിന്റെ സുരക്ഷയ്ക്കും ക്രമസമാധാനത്തിനും കോട്ടം തട്ടാതിരിയ്ക്കാനാണ് ട്രക്കില്‍ അനധികൃതമായി രാജ്യത്തേയ്ക്ക് പ്രവേശിച്ച തൊഴിലാളികളെ അറസ്റ്റ് ചെയ്തതെന്ന് അബുദാബി പൊലീസ് പ്രതികരിച്ചു. ഇത്തരം നുഴഞ്ഞുകയറ്റം രാജ്യത്ത് അപകടമുണ്ടാക്കുന്നതാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടി.

നുഴഞ്ഞുകയറിയവര്‍ ഒരു പക്ഷേ കൊലപാതകം, കവര്‍ച്ച, ആക്രമണം എന്നീ ഗുരുതര കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടവരാകാം. അങ്ങിനെയുള്ളവര്‍ രാജ്യത്തിനകത്ത് പ്രവേശിച്ചാല്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാകും.

അറസ്റ്റിലായവരെ കുറിച്ച്‌ വിശദമായ അന്വേഷണം നടത്തിവരികയാണ്.


Latest Related News