November 18, 2021
November 18, 2021
ദോഹ : അടുത്ത വർഷം നടക്കുന്ന ഫുട്‍ബോൾ ലോകകപ്പിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി, വിവിധ രാജ്യങ്ങളിലെ സുരക്ഷാവകുപ്പുകളുമായി കൈകോർത്ത് ഖത്തർ നടത്തിയ മോക് ഡ്രിൽ ആണ് 'വതൻ'. മൂന്ന് ദിവസങ്ങൾ നീണ്ടുനിന്ന മോക്ഡ്രിൽ ഇന്ന് അവസാനിക്കാനിരിക്കെ, ഇതുമായി ബന്ധപ്പെട്ട വീഡിയോ സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുകയാണ്.
مثل #تمرين_وطن تكاملا لأدوار الجهات العسكرية والمدنية.. وكانت رسالتهم واحدة: #قطر جاهزة.. بوطن آمن.. وأجهزة متناغمة.. لأجل بطولة آمنة
— Security Committee - اللجنة الأمنية (@SeCommittee2022) November 17, 2021
.
.#Watan_exercise was an example that showcased the close cooperation between the Qatar’s civil and military entities. pic.twitter.com/aURi04uPzB
മോക്ഡ്രില്ലിലെ വിവിധരംഗങ്ങൾ കോർത്തിണക്കി നിർമിച്ച വീഡിയോയുടെ ദൈർഘ്യം 110 സെക്കന്റാണ്. ലോകകപ്പ് സംഘാടനത്തിന്റെ ചുമതലയുള്ള സുപ്രീം കമ്മിറ്റിയാണ് വീഡിയോ പങ്കുവെച്ചത്. മികച്ച നിലവാരം പുലർത്തിയ വീഡിയോയിലെ ദൃശ്യങ്ങൾ ഹോളിവുഡ് സിനിമയോട് കിടപിടിക്കുന്നതാണെന്നാണ് ട്വിറ്റർ ഉപഭോക്താക്കളുടെ അഭിപ്രായം. നാവിക, വ്യോമ, കരസേനാ വകുപ്പുകളുടെ വിസ്മയിപ്പിക്കുന്ന പ്രകടനം വീഡിയോയിൽ ഉടനീളം വീക്ഷിക്കാം. ഫ്രാൻസ്, ജർമനി, ഇറ്റലി തുടങ്ങിയ പതിമൂന്നോളം രാജ്യങ്ങളിലെ സേനകളാണ് 'വതൻ' മോക്ഡ്രില്ലിൽ പങ്കെടുത്തത്