February 13, 2022
February 13, 2022
അബുദാബി : രാജ്യത്ത് ഹൂത്തികളുടെ ആക്രമണം തുടർക്കഥയായതോടെ പ്രതിരോധം ശക്തമാക്കാനുള്ള നീക്കങ്ങളുമായി യു.എ.ഇ. അമേരിക്കൻ സൈന്യത്തിന്റെ പക്കൽ നിന്നും വാങ്ങിയ യു.എസ് എഫ്-22 ജെറ്റുകൾ രാജ്യത്തെത്തി. ഇറാന്റെ സഹായത്തോടെ ഹൂത്തികൾ അബുദാബി നഗരത്തിൽ നിരന്തരം ഡ്രോണാക്രമങ്ങൾ നടത്തിയതിന് പിന്നാലെയാണ് നടപടി.
ജെറ്റുകൾക്കൊപ്പം അമേരിക്കൻ സാങ്കേതികവിദഗ്ധരും രാജ്യത്തെത്തിയിട്ടുണ്ട്. അമേരിക്കൻ പ്രതിരോധ സെക്രട്ടറിയും അബുദാബി കിരീടാവകാശി മുഹമ്മദ് ബിൻ സായദ് അൽ നഹ്യാനും നടത്തിയ ചർച്ചയ്‌ക്കൊടുവിലാണ് ജെറ്റ് വിമാനങ്ങൾ എത്തിക്കാൻ ധാരണയായത്. ശത്രുക്കൾ തൊടുത്തുവിടുന്ന മിസൈലുകളെ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുൻപ് തകർക്കാൻ ഉപകരിക്കുന്ന ഇന്റർസെപ്റ്ററുകളും അമേരിക്ക നൽകും. 2015 മുതൽ ആഭ്യന്തരയുദ്ധം രൂക്ഷമായ യമനിൽ സ്ഥിതിഗതികൾ അശാന്തമായി തുടരുകയാണ്.