April 15, 2022
April 15, 2022
ദുബായ് : ഹിന്ദുക്കളായ തൊഴിലാളികളെ അന്വേഷിച്ച് സമൂഹമാധ്യമങ്ങളിൽ അറിയിപ്പ് പ്രചരിച്ച സംഭവത്തിൽ കമ്പനിയുടെ വിശദീകരണം. ദുബായ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ജി.ബി.എം.ടി എന്ന കമ്പനിയുടെ പേരിൽ പ്രത്യക്ഷപ്പെട്ട പോസ്റ്ററാണ് വിവാദം സൃഷ്ടിച്ചത്. സേഫ്റ്റി ഓഫീസർമാരുടെ ഒഴിവിലേക്ക് അഞ്ചുപേരെ വേണമെന്നും, ഹിന്ദുക്കൾ മാത്രം അപേക്ഷിച്ചാൽ മതിയെന്നുമായിരുന്നു അറിയിപ്പിലെ ഉള്ളടക്കം.
എന്നാൽ, കമ്പനിക്ക് ഈ തൊഴിൽ പരസ്യവുമായി യാതൊരു ബന്ധവുമില്ലെന്നും, സ്ഥാപനത്തെ അപകീർത്തിപ്പെടുത്തി പണം തട്ടാനുള്ള ശ്രമമാണ് ഇതെന്നുമാണ് കമ്പനിയുടെ വിശദീകരണം. ഇക്കാര്യം ചൂണ്ടിക്കാട്ടി ദുബായ് പോലീസിൽ പരാതി നൽകിയതായും കമ്പനി അറിയിച്ചു. അബുദാബിയിലും ദുബായിലുമായി ഇരുപതോളം വർഷത്തെ സേവനപാരമ്പര്യമുള്ള കമ്പനിയാണ് ജി.ബി.എം.ടി സ്റ്റീൽ. മതപരമായ വിവേചനമുൾക്കൊള്ളുന്ന പോസ്റ്ററിനെതിരെ രാജകുടുംബാഗം ശൈഖ അടക്കം രംഗത്ത് വന്നതിന് പിന്നാലെയാണ് കമ്പനി വിശദീകരണവുമായി എത്തിയത്.