October 23, 2021
October 23, 2021
ഫുട്ബോൾ മത്സരം സംപ്രേക്ഷണം ചെയ്യുന്നതിനിടെ വിദ്വേഷപ്രചരണങ്ങൾ നടത്തിയ യുഎഇ മാധ്യമപ്രവർത്തകന് അഞ്ചുവർഷത്തെ തടവും 1360 ഡോളർ പിഴയും. യുഎഇ ഫെഡറൽ പബ്ലിക്ക് പ്രോസിക്ക്യൂഷനാണ് ശിക്ഷ വിധിച്ചത്. ഇയാൾക്കൊപ്പം മറ്റ് രണ്ട് പേർ കൂടി കേസിൽ അന്വേഷണം നേരിട്ടിരുന്നെങ്കിലും, ഇവരെ വെറുതേ വിട്ടു.
യുഎഇ ഇറാഖ് ലോകകപ്പ് മത്സരത്തിനിടെയാണ് കേസിന് ആസ്പദമായ സംഭവം അരങ്ങേറിയത്. ടെലിവിഷൻ സംപ്രേഷണം തുടങ്ങുന്നതിന് മുൻപായി നടത്തിയ പരാമർശം ആയതിനാൽ ഇത് ടെലിവിഷനിൽ വന്നിരുന്നില്ല. എന്നാൽ ഈ ഭാഗങ്ങൾ പിന്നീട് സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുകയും, വൻ വിവാദമാവുകയും ചെയ്തു. മാധ്യമപ്രവർത്തകരുടെ ഭാഗത്ത് നിന്നുണ്ടായ പരാമർശം അപക്വവും അസഭ്യവും വിദ്വേഷം ജനിപ്പിക്കുന്നതുമാണെന്ന് പബ്ലിക് പ്രോസിക്ക്യൂഷൻ വിലയിരുത്തി. അതേസമയം, ഈ മാധ്യമപ്രവർത്തകരുടെ പേരുവിവരങ്ങൾ അധികൃതർ വെളിപ്പെടുത്തിയിട്ടില്ല.