Breaking News
ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  | ഒമാനിൽ മദ്യം കടത്തുന്നതിനിടെ പ്രവാസികൾ സഞ്ചരിച്ച 9 ബോട്ടുകൾ പിടികൂടി | കുവൈത്തിൽ ആഡംബര കാർ ഡീലർഷിപ്പ് ഉടമക്കും ബിസിനസ് പങ്കാളിക്കും തടവും പിഴയും | സൗദിയില്‍ പൊതുസ്ഥലത്ത് സ്ത്രീ വേഷം ധരിച്ചെത്തിയ യുവാവ് അറസ്റ്റില്‍ | ഖത്തറിൽ ഡെലിവറി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | സൗദിയിൽ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ‘തോബ്’ നിര്‍ബന്ധമാക്കി |
തുർക്കിയുമായുള്ള ബന്ധം നല്ല നിലയിലാക്കാൻ തയാറാണെന്ന് യു.എ.ഇ 

January 12, 2021

January 12, 2021

ദുബായ് : അൽ ഉല ഉച്ചകോടിയെ തുടർന്ന് ഗൾഫ് പ്രതിസന്ധി പരിഹരിക്കാൻ നിർണായക നീക്കം നടത്തിയതിനു പിന്നാലെ തുർക്കിയുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ യു.എ.ഇ സന്നദ്ധത അറിയിച്ചതായി റിപ്പോർട്ട്.യുഎഇ വിദേശകാര്യ സഹമന്ത്രി അൻവർ ഗാർഗാഷ് ആണ് ഇതുസംബന്ധിച്ച സൂചന നൽകിയത്.തുർക്കിയുമായുള്ള ബന്ധം സാധാരണ നിലയിലാക്കാനുള്ള എല്ലാ സാധ്യതകളും തുറന്നിട്ടിരിക്കുകയാണെന്ന് അൻവർ ഗാർഗാഷ് പറഞ്ഞതായി 'മിഡിൽ ഈസ്റ്റ് ഐ' റിപ്പോർട്ട് ചെയ്തു.

ബന്ധം സാധാരണനിലയിലാക്കാനുള്ള ഏതൊരു നീക്കവും പരസ്പര പരമാധികാരത്തെ മാനിക്കുമെന്ന് യുഎഇ വിദേശകാര്യ സഹമന്ത്രി അൻവർ ഗാർഗാഷ് ഞായറാഴ്ച പറഞ്ഞു.അതേസമയം,അതേസമയം, മുസ്ലീം ബ്രദർഹുഡിന്റെ 'പ്രധാന സഹായി' എന്ന സ്ഥാനത്ത് നിന്ന് പിന്മാറാൻ അദ്ദേഹം  അങ്കാറയോട് ആവശ്യപ്പെട്ടു.

'അതിർത്തി പ്രശ്‌നങ്ങളോ അതുപോലുള്ള മറ്റ് പ്രശ്‌നങ്ങളോ  തുർക്കിയുമായി ഞങ്ങൾക്കില്ല.മുസ്ലീം ബ്രദർഹുഡിന് നൽകുന്ന പിന്തുണ മാത്രമാണ് പ്രശ്നം.അറബ് സമൂഹവുമായുള്ള ബന്ധം പുനഃക്രമീകരിക്കാനും തുർക്കി തയാറാവണം' സ്‌കൈ ന്യൂസ് അറേബ്യക്ക് നൽകിയ അഭിമുഖത്തിൽ അൻവർ ഗാർഗാഷ് പറഞ്ഞതായി 'മിഡിൽ ഈസ്റ്റ് ഐ' റിപ്പോർട്ട് ചെയ്തു.

അയൽ രാജ്യങ്ങളുമായി സൗദിയിലെ റിയാദിലുണ്ടാക്കിയ അനുരഞ്ജന കരാർ ഇറാനുമായും തുർക്കിയുമായുള്ള ബന്ധത്തെ ബാധിക്കില്ലെന്ന് ഖത്തർ വിദേശകാര്യ മന്ത്രിയും ഉപപ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്‌മാൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
ന്യൂസ്‌റൂം വാർത്തകൾക്കും തൊഴിൽ പരസ്യങ്ങൾ നൽകാനും +974 6620 0167 എന്ന വാട്സ്ആപ് നമ്പറിൽ ബന്ധപ്പെടുക


Latest Related News