January 05, 2021
January 05, 2021
അങ്കാറ: ഖത്തറിനും സൗദി അറേബ്യയ്ക്കും ഇടയിലെ കര-ജല-വ്യോമാതിര്‍ത്തികള്‍ വീണ്ടും തുറക്കാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്ത് തുര്‍ക്കി. തിങ്കളാഴ്ച രാത്രിയാണ് സൗദി-ഖത്തര്‍ അതിര്‍ത്തികള്‍ തുറക്കാന്‍ ധാരണയായതായി കുവൈത്ത് വിദേശകാര്യമന്ത്രി അറിയിച്ചത്.
'ഖത്തറിനും സൗദി അറേബ്യയ്ക്കും ഇടയിലെ കര, ജല, വ്യോമാതിര്‍ത്തികള്‍ തുറക്കാനുള്ള ധാരണയെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു.' -തുര്‍ക്കിയുടെ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. 2017 മുതല്‍ തുടരുന്ന ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കുന്നതിലേക്കുള്ള നിര്‍ണ്ണായക ചുവടുവയ്പ്പാണ് ഇതെന്നും മന്ത്രാലയം പറഞ്ഞു.
ധാരണയിലെത്താനായി കുവൈത്തിന്റെ നേതൃത്വത്തില്‍ അന്താരാഷ്ട്രതലത്തില്‍ പരിശ്രമിച്ചവരെ തുര്‍ക്കി അഭിനന്ദിച്ചു. ഗള്‍ഫ് പ്രതിസന്ധിയ്ക്ക് ശാശ്വതമായ പരിഹാരം ഉണ്ടാകുമെന്ന പ്രതീക്ഷയും മന്ത്രാലയം പങ്കുവച്ചു. ഇതിനായുള്ള എല്ലാ പരിശ്രമങ്ങള്‍ക്കും തുടര്‍ന്നും പിന്തുണയുണ്ടാകുമെന്നും തുര്‍ക്കി വ്യക്തമാക്കി.
ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.
ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.
ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.