Breaking News
ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  | ഒമാനിൽ മദ്യം കടത്തുന്നതിനിടെ പ്രവാസികൾ സഞ്ചരിച്ച 9 ബോട്ടുകൾ പിടികൂടി | കുവൈത്തിൽ ആഡംബര കാർ ഡീലർഷിപ്പ് ഉടമക്കും ബിസിനസ് പങ്കാളിക്കും തടവും പിഴയും | സൗദിയില്‍ പൊതുസ്ഥലത്ത് സ്ത്രീ വേഷം ധരിച്ചെത്തിയ യുവാവ് അറസ്റ്റില്‍ | ഖത്തറിൽ ഡെലിവറി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | സൗദിയിൽ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ‘തോബ്’ നിര്‍ബന്ധമാക്കി |
ശൈഖ ഹിന്ദ് രാജകുമാരിയുടെ പ്രതിഷേധം ഫലം കണ്ടു, സുധീർ ചൗധരി അബുദാബിയിൽ പ്രസംഗിക്കില്ല

November 22, 2021

November 22, 2021

അബുദാബി : ലോകത്ത് അരങ്ങേറാറുള്ള മുസ്‌ലിം വിരുദ്ധ സംഭവങ്ങളിൽ കൃത്യമായ നിലപാടുകൾ പറയാറുള്ള വ്യക്തിയാണ് അബുദാബി രാജകുടുംബാംഗം ശൈഖ ഹിന്ദ് ബിൻ ഫൈസൽ അൽ ഖാസിമി. മോദി സർക്കാറിന്റെ മുസ്‌ലിം വിവേചനത്തിനെതിരെ ശൈഖ പലവുരു രംഗത്ത് വന്നിട്ടുണ്ട്. സംഘപരിവാര അജണ്ടകൾ ആളുകളിലേക്കെത്തിക്കുന്നതിൽ വലിയ പങ്കുള്ളൊരു മാധ്യമപ്രവർത്തകൻ അബുദാബിയിൽ പ്രസംഗിക്കാൻ എത്തുന്നതിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചിരിക്കുകയാണ് ശൈഖ. ഇതേ തുടർന്ന് പരിപാടിയിൽ നിന്നും ഇദ്ദേഹത്തെ ഒഴിവാക്കാൻ സംഘാടകർ തീരുമാനിക്കുകയായിരുന്നു.

'സിഎഎ നിയമത്തിനെതിരെ നടന്ന പോരാട്ടങ്ങളെ വർഗ്ഗീയ സമരങ്ങളായി ചിത്രീകരിച്ചതിൽ മുഖ്യപങ്കുവഹിച്ച മാധ്യമപ്രവർത്തകരിൽ ഒരാളാണ് സുധീർ ചൗധരി. ഇന്ത്യയിൽ കോവിഡ് പടർന്ന് പിടിച്ച കാലത്ത്, മുസ്‌ലിംകളാണ് അസുഖം പടർത്തുന്നതെന്നും, ഇത് തബ്‌ലീഗ് കോവിഡ് ആണെന്നും വിളിച്ചുപറഞ്ഞ ഒരു മനുഷ്യനെ എന്റെ രാജ്യമെങ്ങനെ വരവേൽക്കും? '- തന്റെ ട്വിറ്റർ കുറിപ്പിൽ ഹിന്ദ് ചോദിക്കുന്നു. സഹിഷ്ണുതയും സമാധാനവും നിറഞ്ഞ എന്റെ ഈ രാജ്യത്ത് ഒരു സുപ്രധാനപരിപാടിയിൽ അയാളെങ്ങനെ അഥിതിയാവും? ഹിന്ദ് കൂട്ടിച്ചേർത്തു. ആദ്യഘട്ടത്തിൽ ഈ ആരോപണങ്ങളോട് പ്രതികരിക്കാൻ കൂട്ടാക്കാതിരുന്ന സംഘാടകർ സംഗതിയുടെ ഗൗരവം മനസിലായ ഉടനെ ചൗധരിയെ ലിസ്റ്റിൽ നിന്നും നീക്കുകയായിരുന്നു.


Latest Related News