April 07, 2022
April 07, 2022
ദോഹ : വടക്കൻ ഖത്തറിലെ മാൻ വളർത്തൽ കേന്ദ്രങ്ങളിലൊന്നിൽ തെരുവുനായകൾ നടത്തിയ ആക്രമണത്തിൽ നാല്പതോളം മാനുകൾ ചത്തതായി റിപ്പോർട്ടുകൾ. ഖത്തറിലെ ഒരു പരിസ്ഥിതിപ്രവർത്തകൻ, ട്വിറ്ററിലൂടെ വീഡിയോ പങ്കുവെച്ചതോടെ പങ്കുവെച്ചതോടെയാണ് വാർത്ത പുറംലോകമറിഞ്ഞത്. പിന്നാലെ, നിരവധി ആളുകൾ അഭിപ്രായം പങ്കുവെച്ചും വീഡിയോ ഷെയർ ചെയ്തും വിഷയത്തിൽ പ്രതികരണമറിയിച്ചു.
يسعد مساكم يقال انها الكلاب الضالة هاجمت قطيع من الغزلان شمال قطر الغشاميه بس الغريب ان العدد كبير جدا وان صح الكلام فالوضع خطير جدا من الكلاب الضاله الله يعوض عليه يارب @moecc_qatar @albaladiya pic.twitter.com/38zw8FMK4G
— طيور قطر (@QATARBIRDS2022) April 5, 2022
ഗഷാമിയയിൽ നടന്ന സംഭവത്തെ പറ്റിയുള്ള ഒന്നിലധികം വീഡിയോസാണ് 'ഖത്തർബേർഡ്സ്2022' എന്ന ട്വിറ്റർ ഹാൻഡിലിലൂടെ പുറത്തുവിട്ടത്. മാനുകളുടെ ശവശരീരങ്ങൾ വാഹനത്തിലേക്ക് കയറ്റുന്ന ദൃശ്യങ്ങളാണ് ചിത്രത്തിലുള്ളത്. തെരുവുനായ്ക്കളെ തുരത്താൻ അധികൃതർ അവശ്യമായ നടപടികൾ കൈക്കൊള്ളുന്നില്ലെന്ന പരാതിയുമായി നിരവധി പേർ രംഗത്തെത്തി. വളർത്തുമൃഗങ്ങൾക്കും, കുട്ടികൾക്കും ഭീഷണിയായി പ്രദേശത്ത് തെരുവുനായക്കൂട്ടങ്ങൾ വിഹരിക്കുകയാണെന്നും, പരാതിപ്പെട്ടിട്ട് അധികൃതർ നടപടി എടുത്തില്ലെന്നും പലരും അഭിപ്രായം രേഖപ്പെടുത്തി. വിഷയം മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെ ശ്രദ്ധയിൽ പെടുമെന്നും, നായ്ക്കളെ തുരത്താനുള്ള നടപടി സ്വീകരിക്കുമെന്നുമുള്ള പ്രതീക്ഷയിലാണ് ജനങ്ങൾ.