Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഡെലിവറി സ്ഥാപനങ്ങൾ അമിത നിരക്ക് ഈടാക്കരുതെന്ന് ഖത്തർ വ്യവസായ മന്ത്രാലയത്തിന്റെ കർശനനിർദേശം

February 13, 2022

February 13, 2022

ദോഹ : രാജ്യത്തെ ഡെലിവറി കമ്പനികൾ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണമെന്ന് വ്യവസായ മന്ത്രാലയം. ഇലക്രോണിക് മാർഗങ്ങൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന കമ്പനികൾ, ഉൽപന്നങ്ങളുടെ വിലനിർണയം കൃത്യമായി ഉപഭോക്താക്കളെ അറിയിക്കണമെന്നും മന്ത്രാലയം നിർദ്ദേശിച്ചു. ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ കമ്പനികൾക്ക് പലപ്പോഴും വീഴ്ച്ച സംഭവിക്കുന്നതായും  വ്യവസായ മന്ത്രാലയം ചൂണ്ടിക്കാട്ടി.

2013 ലെ എട്ടാം നിയമം അനുസരിച്ചാണ് ഡെലിവറി കമ്പനികൾ പ്രവർത്തിക്കേണ്ടത്. വിപണിയിലെ വിലയ്‌ക്കൊപ്പം ഡെലിവറി ചെയ്യുന്നതിനുള്ള സർവീസ് ചാർജും ഏർപ്പെടുത്തുമ്പോൾ, വില കൂടുതലാവാതെ നോക്കണമെന്നും നിർദേശമുണ്ട്. ബൈക്കിൽ എത്തിച്ചുനൽകുന്ന വസ്തുക്കൾക്ക് പരമാവധി 10 റിയാലും, മറ്റ് വാഹനങ്ങളിൽ ആണെങ്കിൽ 20 റിയാലുമാണ് സർവീസ് ചാർജ്. വിലയിൽ മാറ്റങ്ങൾ വരുത്തുന്നതിന് മുൻപ് ബന്ധപ്പെട്ട അധികൃതരെ വിവരമറിയിക്കാൻ കമ്പനികൾ തയ്യാറാവണമെന്നും മന്ത്രാലയം അറിയിച്ചു. നിയമങ്ങൾ ലംഘിക്കുന്ന കമ്പനികൾക്ക് ഒരു മില്യൺ റിയാൽ വരെ പിഴ ചുമത്തുകയോ മൂന്ന് മാസത്തേക്ക് കമ്പനി അടച്ചിടുകയോ ചെയ്യും. അമിത തുക ഈടാക്കുന്ന ഡെലിവറി കമ്പനികളുമായി കരാറിൽ ഏർപ്പെടരുതെന്ന് കഫ്റ്റീരിയകൾക്കും മറ്റ് കടകൾക്കും മന്ത്രാലയം നിർദേശം നൽകി. നിയമലംഘനങ്ങൾ ശ്രദ്ധയിൽ പെട്ടാൽ 16001 എന്ന ടോൾ ഫ്രീ നമ്പറിൽ പരാതിപ്പെടാം.


Latest Related News