November 05, 2021
November 05, 2021
ദോഹ : സൗദി അറേബ്യയും ഖത്തറും പങ്കിടുന്ന കര അതിർത്തി പുനർനിർണ്ണയിച്ചു. ഇതോടെ, ഖത്തറിന്റെ വിസ്‌തൃതി നേരിയ അളവിൽ വർധിച്ചു. ഖൗർ അൽ ഉദൈദ് പ്രദേശത്തെ ഖത്തറിലെ അൽ വക്‌റ മുനിസിപ്പാലിറ്റിയുടെ ഭാഗമാക്കി മാറ്റും. സൗദിയുമായുള്ള അനുരഞ്ജന ചർച്ചകളുടെ ഫലമായാണ് അതിർത്തി പുനർനിർണയിച്ചത്. ഏറെ വർഷങ്ങൾക്ക് മുൻപ് തന്നെ ഇതുസംബന്ധിച്ച് ഇരുരാജ്യങ്ങളും ധാരണയിൽ എത്തിയിരുന്നെങ്കിലും, അറബ് ലോകത്ത് പിന്നീടുണ്ടായ ആഭ്യന്തരപ്രശ്നങ്ങളാണ് അതിർത്തി പുനർനിർണയം വൈകിച്ചത്.
അൽ ഉല ഉടമ്പടി പ്രകാരമാണ് സൗദിയും ഖത്തറും അതിർത്തിയിൽ മാറ്റം വരുത്താൻ ധാരണയായത്. ഇരുരാജ്യങ്ങൾക്കും ഇടയിലെ നയതന്ത്രബന്ധം ഊഷ്മളമാവുന്നതിന്റെ തെളിവായാണ് ഈ നീക്കത്തെ രാഷ്ട്രീയനിരീക്ഷകർ വിലയിരുത്തുന്നത്. അടുത്ത വർഷം ഖത്തറിൽ ഫുട്ബോൾ ലോകകപ്പ് അരങ്ങേറാനിരിക്കെ സൗദിയുമായുള്ള സൗഹൃദം പുനഃസ്ഥാപിക്കാൻ കഴിഞ്ഞത് ഖത്തറിനെ ഏറെ ശുഭകരമായ വാർത്തയാണ്.