November 22, 2021
November 22, 2021
അങ്കാറ : ലിബിയൻ സൈന്യാധിപതി ഖലീഫ ഹഫ്താർ തടവിലാക്കിയിരുന്ന ഏഴ് തുർക്കി പൗരന്മാർ ജന്മനാട്ടിൽ തിരിച്ചെത്തി. തുർക്കി വിദേശകാര്യമന്ത്രാലയത്തിനൊപ്പം ചേർന്ന് പ്രവർത്തിച്ച ഖത്തർ ഇന്റലിജൻസിന്റെ ഇടപെടലാണ് മോചനം സാധ്യമാക്കിയതെന്ന് ഡെയ്‌ലി സബാഹ് പത്രം റിപ്പോർട്ട് ചെയ്തു.
'ലിബിയ, ഖത്തർ എന്നീ രാജ്യങ്ങളുടെ ഗവൺമെന്റിനോടുള്ള നന്ദി രേഖപ്പെടുത്തുന്നു, അവരുടെ സഹായത്താലാണ് പൗരന്മാരെ മോചിപ്പിക്കാൻ കഴിഞ്ഞത്'- തുർക്കി വിദേശകാര്യമന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു. ലിബിയയിലെ റെസ്റ്റോറന്റുകളിലും ബേക്കറികളിലും ജോലി ചെയ്തിരുന്ന ഏഴ് തുർക്കി സ്വദേശികളെ 2019 ലാണ് ഹഫ്താറിന്റെ ആളുകൾ തടവിലാക്കിയത്.