Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
'ഇനി ജാഗ്രതയുടെ നാളുകൾ' :കോവിഡിനെതിരായ പോരാട്ടത്തിൽ ജാഗ്രത വെടിയരുതെന്ന് ഖത്തർ ആരോഗ്യ മന്ത്രാലയം

December 28, 2021

December 28, 2021

ദോഹ : നീണ്ട ഇടവേളയ്ക്ക് ശേഷം പ്രതിദിന കോവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യമാണ് ഖത്തറിൽ. ഒമിക്രോൺ വകഭേദം രാജ്യത്ത് സ്ഥിരീകരിക്കപ്പെട്ടതിന് പിന്നാലെ, മൂന്നൂറോളം പുതിയ കോവിഡ് കേസുകളാണ് ഖത്തറിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഈ സാഹചര്യത്തിൽ,  ബൂസ്റ്റർ ഡോസുകൾ സ്വീകരിച്ച്, മഹാമാരിക്കെതിരായ മഹായുദ്ധത്തിൽ രാജ്യത്തെ എല്ലാ പൗരൻമാരും അണിചേരണമെന്ന് പൊതുജന ആരോഗ്യമന്ത്രാലയം അഭ്യർത്ഥിച്ചു. 

ജനിതകമാറ്റം സംഭവിച്ച വൈറസുകളോട് മികച്ച രീതിയിൽ പോരാടാൻ ബൂസ്റ്റർ ഡോസിന് കെല്പുണ്ടെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. അതിനാൽ, ബൂസ്റ്റർ ഡോസ് സ്വീകരിക്കാൻ ജനങ്ങൾ മടിച്ചുനിൽക്കരുതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഒമിക്രോണിന് അതിവേഗം പകരാൻ ശേഷി ഉള്ളതിനാലാണ് രാജ്യത്തെ കോവിഡ് കേസുകൾ വർദ്ധിക്കുന്നത് എന്നും മന്ത്രാലയം നിരീക്ഷിച്ചു. കഴിഞ്ഞ 24 മണിക്കൂറിൽ കുത്തിവെക്കപ്പെട്ട 7, 701 ഡോസ് വാക്സിനുകൾ അടക്കം അൻപത് ലക്ഷത്തിലധികം വാക്സിൻ ഡോസുകളാണ് ഖത്തറിൽ കുത്തിവെക്കപ്പെട്ടത്. 2, 40,154 ബൂസ്റ്റർ ഡോസുകളും ഈ കണക്കിൽ ഉൾപ്പെടുന്നു. രാജ്യത്തെ 86.1 % ആളുകളും വാക്സിന്റെ രണ്ട് ഡോസും സ്വീകരിച്ചുകഴിഞ്ഞു.


Latest Related News