Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
മില്ലിപോൾ ഖത്തർ പ്രദർശനത്തിന് ഉജ്വല തുടക്കം,പ്രധാനമന്ത്രി ഉത്ഘാടനം ചെയ്തു

May 24, 2022

May 24, 2022

ദോഹ : ഖത്തര്‍ ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ സുരക്ഷാ ഉപകരണങ്ങളുടെ പ്രദര്‍ശനമായ 14ാമത് ഖത്തർ മിലിപോളിന് തുടക്കമായി.ഇന്ന് രാവിലെ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് അൽതാനിയാണ് ദോഹ എക്സിബിഷിന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്‍ററില്‍ മിലിപോൾ ഖത്തറിന്റെ 14-ാമത് എഡിഷൻ ഉദ്ഘാടനം ചെയ്തത്.പ്രദർശനം മൂന്നു ദിവസം നീളും.

ഇത്തവണ ആദ്യമായി ഇന്ത്യയില്‍നിന്നുള്ള കമ്പനികളും  പ്രദര്‍ശനത്തില്‍ പങ്കാളികളാവുന്നുണ്ട്.

ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന വര്‍ഷമായതിനാല്‍ സുരക്ഷ മേഖലയെ സംബന്ധിച്ച്‌ ഇത്തവണത്തെ പ്രദര്‍ശനം ഏറ്റവും സവിശേഷമായിരിക്കും. വന്‍കിട ഇവന്റുകള്‍ സുരക്ഷിതമായി കൈകാര്യം ചെയ്യല്‍, സൈബര്‍ സുരക്ഷ ശക്തിപ്പെടുത്തല്‍ എന്നിവ സംബന്ധിച്ചുള്ള സുരക്ഷാ സെമിനാറുകളും പ്രദര്‍ശനത്തിന്റെ ഭാഗമായി നടക്കും.

യൂറോപ്, മിഡില്‍ ഈസ്റ്റ്, നോര്‍ത്ത് അമേരിക്ക, ഏഷ്യ എന്നിവിടങ്ങളില്‍നിന്നുള്ള 22 രാജ്യങ്ങളില്‍നിന്നായി 220 പ്രദര്‍ശകരാണ് പങ്കെടുക്കുന്നത്. 99 കമ്ബനികള്‍ ഖത്തറില്‍ നിന്നുള്ളവരാണ്. 22 രാജ്യങ്ങളില്‍ ഇന്ത്യ, ആസ്ട്രേലിയ, കാനഡ, സൈപ്രസ്, ക്രൊയേഷ്യ, ഫിന്‍ലന്‍ഡ്, നെതര്‍ലന്‍ഡ്, സ്ലോവാക്യ എന്നീ 10 രാജ്യങ്ങള്‍ ഇതാദ്യമായാണ് മിലിപോളില്‍ പങ്കെടുക്കുന്നത്.

പ്രദർശനം മെയ് 26 ന് സമാപിക്കും.
ഗൾഫിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News