Breaking News
കൂട്ടുകൂടുമ്പോൾ ജയരാജൻ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി,ജയരാജനെതിരെ വിമർശനം | കേരളം പോളിംഗ് ബൂത്തിൽ,ഉച്ചയോടെ വോട്ടിങ് ശതമാനം 40 ശതമാനത്തിന് മുകളിൽ | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു | ഇസ്രായേലുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ചതായി തുർക്കി പ്രസിഡന്റ് എർദോഗൻ |
തുഷാർ വെള്ളാപ്പള്ളിയുടെ കേസിൽ ഇനി ഇടപെടില്ലെന്ന് എം.എ.യുസുഫ് അലി

August 28, 2019

August 28, 2019

അൻവർ പാലേരി 
അബുദാബി : തുഷാർ വെള്ളാപ്പള്ളിയുടെ ചെക്ക് കേസിൽ നിയമപരമായ മുഴുവൻ പരിരക്ഷയും വാദിയായ നാസിൽ അബ്ദുള്ളയ്ക്കാണെന്ന് ഉറപ്പായതോടെ പ്രമുഖ വ്യവസായി എം.എ.യൂസുഫ് അലിയും തുഷാറിനെ കൈവിട്ടു. യു.എ.ഇ സ്വദേശിയുടെ പാസ്പോർട്ട് കോടതിയിൽ ജാമ്യമായി നൽകി കേരളത്തിലേക്ക്  മടങ്ങാനുള്ള തുഷാറിന്റെ അവസാന ശ്രമവും ഇന്ന് അജ്‌മാൻ കോടതി തള്ളിയതോടെയാണ് യുസുഫ് അലിയുടെ അബുദാബിയിലെ ഓഫീസ് ഇക്കാര്യത്തിൽ വിശദീകരണവുമായി രംഗത്തെത്തിയത്.

തുഷാറിന്റെ ഉടമസ്ഥതയിൽ 12 വർഷം മുൻപ് യുഎഇയിൽ പ്രവർത്തിച്ചിരുന്ന ബോയിങ് കൺസ്ട്രക്‌ഷൻ കമ്പനിയുടെ ഉപകരാറുകാരനായിരുന്നു നാസിൽ അബ്ദുല്ല. ഈ മാസം 20ന് ദുബായിലെത്തിയ തുഷാറിനെ നാസിലിന്റെ പരാതിയെ തുടർന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. 10 ലക്ഷം ദിർഹം (ഏകദേശം1.9 കോടി രൂപ) കെട്ടിവച്ചാണ് ജാമ്യം നേടിയത്. ഈ തുക കെട്ടിവെച്ചതും കേസിൽ ജാമ്യം കിട്ടാൻ അഭിഭാഷകരെ നിയോഗിച്ചതും യുസുഫ് അലിയാണെന്ന വിവരം പുറത്തു വന്നതോടെ മലയാളികൾ ഏറെ സ്നേഹിക്കുന്ന ഗൾഫിലെ ബിസിനസ് പ്രമുഖനെതിരെ സമൂഹ മാധ്യമങ്ങളിൽ കടുത്ത വിമർശനങ്ങളുമായി നിരവധി പേരാണ് രംഗത്തെത്തിയത്.തുഷാറിന്റെ തട്ടിപ്പിനിരയായി ജയിൽവാസം ഉൾപെടെയുള്ള ദുരിതങ്ങൾ ഏറ്റുവാങ്ങേണ്ടി വന്ന നാസിൽ അബ്ദുള്ളയ്ക്ക് പകരം കോടികളുടെ ആസ്തിയും രാഷ്ട്രീയ സ്വാധീനവുമുള്ള തുഷാർ വെള്ളാപ്പള്ളിയെ സഹായിക്കാൻ യുസുഫ് അലി മുന്നിട്ടിറങ്ങിയതിലായിരുന്നു പലർക്കും ആക്ഷേപം.

 


Latest Related News