Breaking News
കൂട്ടുകൂടുമ്പോൾ ജയരാജൻ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി,ജയരാജനെതിരെ വിമർശനം | കേരളം പോളിംഗ് ബൂത്തിൽ,ഉച്ചയോടെ വോട്ടിങ് ശതമാനം 40 ശതമാനത്തിന് മുകളിൽ | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു | ഇസ്രായേലുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ചതായി തുർക്കി പ്രസിഡന്റ് എർദോഗൻ |
തൊഴിലാളികള്‍ക്കായി കൈപുസ്തകം തയാറാക്കി കുവൈത്ത്

December 29, 2018

December 29, 2018

കുവൈത്തിലേക്ക് വരുന്ന തൊഴിലാളികൾക്കായി മാൻപവർ അതോറിറ്റി കൈപുസ്തകം തയ്യാറാക്കുന്നു. കുവൈത്തിലെത്തുന്നതിന് മുമ്പുതന്നെ അതത് രാജ്യങ്ങളിലെ കോൺസുലേറ്റുകൾ വഴി തൊഴിലാളികൾക്ക് കൈപുസ്തകം ലഭ്യമാക്കാനാണ് അതോറിറ്റിയുടെ പദ്ധതി.

ഏഴ് ഭാഷകളിലാണ് കൈപുസ്തകം തയാറാക്കുന്നത്. അവകാശങ്ങളെയും ബാധ്യതകളെയും വിദേശ തൊഴിലാളികളെ ബോധ്യപ്പെടുത്തുകയാണ് ലക്ഷ്യം. കുവൈത്തിലെത്തുന്നതിന് മുമ്പ് തന്നെ അതത് രാജ്യങ്ങളിലെ കോൺസുലേറ്റുകൾ വഴിയായിരിക്കും തൊഴിലാളികൾക്ക് പുസ്തകം ലഭ്യമാക്കുക. യാത്ര പുറപ്പെടുന്നതിന് മുമ്പ് തന്നെ തൊഴിലെടുക്കുന്ന രാജ്യത്തെ കുറിച്ചും അവിടത്തെ തൊഴിൽ നിയമങ്ങളെ കുറിച്ചും ധാരണയുണ്ടാക്കുന്നത് തൊഴിലാളിക്കും തൊഴിലുടമക്കും ഒരു പോലെ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ.

കുവൈത്തിൽ വിദേശി ഡോക്ടർമാരുടെ സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ ചുമതല വിദേശ ഏജൻസിയെ ഏൽപ്പിച്ചു. അന്താരാഷ്‌ട്ര തലത്തിൽ പ്രവർത്തിക്കുന്ന എപിക് സിസ്റ്റംസ് കോർപറേഷൻ എന്ന ഏജൻസിയെയാണ് ആരോഗ്യമന്ത്രാലയം ഇതിനായി ചുമതലപ്പെടുത്തിയത്. ഞായറാഴ്ച മുതൽ ഏജൻസി പ്രവർത്തനം തുടങ്ങും.

ആരോഗ്യമന്ത്രാലയത്തിൽ ജോലി ചെയ്യുന്നവരും പുതുതായി നിയമിക്കപ്പെടുന്നവരും ആയ മുഴുവൻ വിദേശ ഡോക്റ്റർമാരും ഏജൻസിയുടെ സഹായത്തോടെ യോഗ്യതയുടെ ആധികാരികത ഉറപ്പു വരുത്തേണ്ടി വരും. ഞായറാഴ്ച മുതൽ ഏജൻസി പ്രവർത്തനം തുടങ്ങുമെന്ന് അധികൃതർ അറിയിച്ചു. വെരിഫിക്കേഷൻ നടപടികൾക്ക് ആരോഗ്യമന്ത്രാലയം ഫീസ് ഈടാക്കില്ല പകരം രജിസ്ട്രേഷൻ ഫീസായി 125 ഡോളറും സാക്ഷ്യപ്പെടുത്തുന്ന ഒരു സർട്ടിഫിക്കറ്റിനും 80 ഡോളർ വീതവും ഏജൻസിയിൽ അടക്കണം. വ്യാജ സർട്ടിഫിക്കറ്റുകളുടെ ബലത്തിൽ ഡോക്ടർമാരായി നിയമിക്കപ്പെടുന്ന സാഹചര്യം ഇല്ലാതാക്കുന്നതിനായാണ് ആരോഗ്യമന്ത്രാലയം സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ നിർബന്ധമാക്കുന്നത്.

പദ്ധതി നടപ്പാവുന്നതോടെ നിലവിൽ ജോലിയിലുള്ള വിദേശി ഡോക്ടർമാരും സർക്കാർ-സ്വകാര്യ മേഖലയിൽ പുതുതായി നിയമിതരാകുന്നവരും സർട്ടിഫിക്കറ്റുകൾ സൂക്ഷ്മ പരിശോധനക്ക് നൽകേണ്ടി വരും. വിദേശ എൻജിനിയർമാരുടെ യോഗ്യത സർട്ടിഫിക്കറ്റുകൾ പരിശോധിക്കാൻ സ്വീഡിഷ് കമ്പനിയെ കമ്പനിയെ ഏൽപ്പിച്ചതിതിന് പിന്നാലെയാണ് ഡോക്ടർമാരുടെ സർട്ടിഫിക്കറ്റുകളുടെ ആധികാരികതയും അധികൃതർ പരിശോധിക്കാനൊരുങ്ങുന്നത്. അതിനിടെ ആരോഗ്യമന്ത്രാലയത്തിന്റെ നടപടിയെ കുവൈത്ത് മെഡിക്കൽ അസോസിയേഷൻ സ്വാഗതം ചെയ്തു. സർട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തുന്നതിനായി എപിക് പോലെയുള്ള പ്രമുഖ ഏജൻസിയെ തന്നെ ഏൽപ്പിച്ചത് ആരോഗ്യ മേഖലയുടെ കാര്യക്ഷമത ഉറപ്പാക്കാകാൻ സഹായകരമാകുമെന്ന് കെ.എം.എ പ്രസിഡന്റ് ഡോ അഹമ്മദ് അൽ ഇനേസി പറഞ്ഞു.


Latest Related News