Breaking News
ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു | ഇസ്രായേലുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ചതായി തുർക്കി പ്രസിഡന്റ് എർദോഗൻ | മുറിവേറ്റവരുടെ പാട്ട്, ഗസയിൽ നിന്നുള്ള ഫലസ്തീൻ ബാൻഡിന്റെ ആദ്യ സംഗീത പരിപാടി ഇന്ന് രാത്രി കത്താറയിൽ | ദുബായിൽ കനത്ത മഴയെ തുടർന്നുള്ള ട്രാഫിക് പിഴകൾ റദ്ദാക്കുമെന്ന് ദുബായ് പൊലീസ് |
കുവൈത്തില്‍ പ്രസവിക്കാൻ ചിലവേറും, ഫീസുകൾ ഇരട്ടിയാക്കി 

October 10, 2019

October 10, 2019

കുവൈത്ത് സിറ്റി: കുവൈത്തില്‍ വിദേശികളുടെ ആരോഗ്യ ചികിത്സാ ഫീസ് കുത്തനെ വര്‍ദ്ധിപ്പിച്ചു. ആരോഗ്യമന്ത്രാലയത്തിനു കീഴിലുള്ള ആശുപത്രികളില്‍ വിദേശികളുടെ പ്രസവ ഫീസ്, റൂം വാടക മുതലായവയാണ് കുത്തനെ വര്‍ദ്ധിപ്പിച്ചത്. വര്‍ദ്ധനവ് ഒക്ടോബര്‍ എട്ട് മുതല്‍ പ്രാബല്യത്തില്‍ വന്നു. ആരോഗ്യമന്ത്രി ബാസില്‍ അല്‍ സബാഹ് ആണു ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

പുതുക്കിയ നിരക്ക് പ്രകാരം ആരോഗ്യ മന്ത്രാലയത്തിന്റെ ഇന്‍ഷുറന്‍സ് സംവിധാനത്തിന്റെ പരിധിയില്‍ വരുന്ന വിദേശികള്‍ക്ക് സാധാരണ പ്രസവത്തിനുള്ള ഫീസ് നിരക്ക് 100 ദിനാര്‍ ആയിരിക്കും. നേരത്തെ ഇത് 50 ദിനാര്‍ ആയിരുന്നു. അതേസമയം സിസേറിയന്‍ ശസ്ത്രക്രിയ വഴിയുള്ള പ്രസവത്തിനു ഫീസ് നിരക്ക് 150 ദിനാര്‍ ആയാണു വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. സോനാര്‍ പരിശോധന, ലബോറട്ടറി പരിശോധനകള്‍, മരുന്നുകള്‍ മുതലായ സേവനങ്ങള്‍ ഉള്‍പ്പെടുത്തികൊണ്ടാണു പുതിയ നിരക്ക് നിശ്ചയിച്ചിരിക്കുന്നത്.ഇതിനു പുറമേ ആശുപത്രിയിലെ മുറിവാടക പ്രതിദിനം 100 ദിനാറായാണു വര്‍ദ്ധിപ്പിച്ചിരിക്കുന്നത്.നേരത്തെ മൂന്നു രാത്രികള്‍ വരെയുള്ള താമസത്തിനു പ്രത്യേക ഫീസ് ഈടാക്കിയിരുന്നില്ല.

ആരോഗ്യ രംഗത്തെ ജീവനക്കാരുടെ വേതന വര്‍ദ്ധനവ്, ഉപകരണങ്ങളുടെയും മറ്റുമുള്ള ഉയര്‍ന്ന ചെലവ്, പൊതു-സ്വകാര്യ മേഖലകളിലെ പ്രസവ ഫീസ് നിരക്കുകള്‍ തമ്മിലുള്ള വലിയ അന്തരം മുതലായ ഘടകങ്ങള്‍ കണക്കിലെടുത്ത് വിശദമായ പഠനത്തിന് ശേഷമാണ് പ്രവാസികള്‍ക്കുള്ള പ്രസവ ഫീസ് വര്‍ദ്ധിപ്പിക്കാനുള്ള തീരുമാനം കൈകൊണ്ടതെന്നു ആരോഗ്യവൃത്തങ്ങള്‍ വ്യക്തമാക്കി. ആരോഗ്യ മന്ത്രാലയം ഇപ്പോള്‍ പുതുക്കി നിശ്ചയിച്ച പ്രസവ ഫീസ് സ്വകാര്യ ആശുപത്രികളിലെ നിലവിലെ ഫീസ് നിരക്കിനേക്കാള്‍ താരതമ്യേനെ കുറവാണെന്നും മന്ത്രാലയം അവകാശപ്പെട്ടു.രോഗികള്‍ക്ക് നല്‍കുന്ന സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്താനാണ് മന്ത്രാലയം മുന്‍ഗണന നല്‍കുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി.


Latest Related News