December 22, 2021
December 22, 2021
വാഷിങ്ടൺ : അമേരിക്കൻ പത്രമായ വാഷിങ്ടൺ പോസ്റ്റിന്റെ മാധ്യമപ്രവർത്തകനായിരുന്ന ജമാൽ കഷോഗി കൊല്ലപ്പെട്ട കേസിൽ പുതിയ വഴിത്തിരിവ്. കഷോഗിയുടെ ഭാര്യയായിരുന്ന ഹനൻ ഇലാതറിന്റെ ഫോൺ രേഖകൾ യുഎഇ ചോർത്തിയെന്നാണ് ഒടുവിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇസ്രായേൽ നിർമിത സോഫ്റ്റ്‌വെയറായ പെഗാസസ് ഉപയോഗിച്ചാണ് ഫോണിലെ വിവരങ്ങൾ ചോർത്തിയെടുത്തത്.
സൗദി ഭരണകൂടത്തെ പലവുരു പരസ്യമായി വിമർശിച്ച കഷോഗി 2018 ഒക്ടോബർ രണ്ടിന് ഇസ്താംബുളിലെ സൗദി കോൺസുലേറ്റിൽ വെച്ചാണ് കൊല്ലപ്പെട്ടത്. ഇദ്ദേഹത്തിന്റെ ഭൗതികശരീരം കണ്ടെടുക്കാൻ പോലും ഇതുവരെ കഴിഞ്ഞിട്ടില്ല. സംഭവത്തിന് പിന്നിൽ സൗദി ആണെന്ന ആരോപണം ശക്തി ആർജ്ജിക്കവെയാണ് യുഎഇയുടെ പങ്കിനെ കുറിച്ച് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. 2018 ഏപ്രിലിൽ കഷോഗിയുടെ ഭാര്യ യുഎഇയിൽ അറസ്റ്റിലായിരുന്നു. ഹനാന്റെ കൈവശമുണ്ടായിരുന്ന രണ്ട് ആൻഡ്രോയ്ഡ് ഫോണുകളും, ലാപ്ടോപ്പും പാസ്‌വേഡ് സഹിതം യുഎഇ അധികൃതർക്ക് കൈമാറുകയും ചെയ്തു. ഈ സമയത്താണ് ചാര സോഫ്റ്റ്‌വെയർ ഫോണിൽ ഒളിപ്പിച്ചതെന്നാണ് വാഷിങ്ടൺ പോസ്റ്റിന്റെ കണ്ടെത്തൽ.