Breaking News
ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി | റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം |
ഫിഫ നിലപാട് മാറ്റി,ബ്രസീലും അർജന്റീനയും യോഗ്യതാ മത്സരം കളിക്കേണ്ടെന്ന് തീരുമാനം

August 17, 2022

August 17, 2022

ദോഹ : ബ്രസീലും അർജന്റീനയും തമ്മിലുള്ള മാറ്റിവച്ച 2022 ഖത്തർ ഫിഫ ലോകകപ്പ് യോഗ്യതാ മത്സരം റദ്ദാക്കാൻ തീരുമാനമായി.ഇരു രാജ്യങ്ങളിലെയും ഫുട്ബോൾ അസോസിയേഷനുകളുമായി ധാരണയിലെത്തിയ ശേഷമാണ് ഫിഫ ഇക്കാര്യത്തിൽ അന്തിമ തീരുമാനത്തിൽ എത്തിയത്.കോവിഡ് പ്രോട്ടോക്കോൾ ലംഘനത്തിന്റെ പേരിലാണ് ബ്രസീൽ,അർജന്റീന യോഗ്യതാ മത്സരം നേരത്തെ റദ്ദാക്കിയത്.

ഇരു ടീമുകളും ലോകകപ്പ് യോഗ്യത ഉറപ്പിച്ച സാഹചര്യത്തിൽ മൽസരം മാറ്റിവെക്കണമെന്നാവശ്യപ്പെട്ട് ഇരു ടീമുകളും ഫിഫയെ സമീപിച്ചിരുന്നെങ്കിലും കളിച്ചേ മതിയാവൂ എന്ന നിലപാടായിരുന്നു ഫിഫ ആദ്യം സ്വീകരിച്ചത്.

2021 സെപ്റ്റംബർ 5-ന് സാവോ പോളോയിലെ അരീന കൊറിന്ത്യൻസിൽ നടക്കേണ്ടിയിരുന്ന യോഗ്യതാമൽസരം  കിക്കോഫിന് മിനിറ്റുകൾക്ക് ശേഷം താൽക്കാലികമായി നിർത്തിവെക്കുകയായിരുന്നു. അർജന്റീനയുടെ ഒന്നിലധികം  കളിക്കാർ കോവിഡ് പ്രോട്ടോക്കോളുകൾ പാലിച്ചില്ലെന്ന് കാണിച്ച്  ബ്രസീലിയൻ ഉദ്യോഗസ്ഥർ കളത്തിലേക്ക് പ്രവേശിച്ചതോടെ മത്സരം തടസ്സപ്പെടുകയായിരുന്നു.അർജന്റീനയുടെ താരങ്ങൾ കൊറന്റൈൻ രേഖകളിൽ കൃത്രിമം കാണിച്ചുവെന്നായിരുന്നു പ്രധാന ആരോപണം.ഇതേതുടർന്ന് ഇരു ടീമുകൾക്കും ഫിഫ പിഴ ചുമത്തിയിരുന്നു.

അതേസമയം, ലോകകപ്പിന് മൂന്ന് മാസം മാത്രം ശേഷിക്കുന്ന സാഹചര്യത്തിൽ മറ്റുചില കാര്യങ്ങൾ കൂടി പരിഗണിച്ചാണ് ഫിഫ തീരുമാനം മാറ്റിയത്.നിരവധി കളിക്കാർക്ക് യൂറോപ്യൻ ലീഗ് മത്സരങ്ങളിൽ കൂടി പങ്കെടുക്കേണ്ടതിനാൽ, വീണ്ടും യോഗ്യതാ മത്സരം നടത്തുന്നത് കളിക്കാരെ സമ്മർദ്ദത്തിലാക്കുമെന്നും ഫിഫ വിലയിരുത്തി.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക : +974 33450597.ഫെയ്‌സ്ബുക്കിൽ വാർത്തകൾ ലഭിക്കാൻ https://www.facebook.com/groups/Newsroomcluഎന്നലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News