Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
അന്തരിച്ച സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണനെ അനുസ്മരിച്ച്‌ ഖത്തറിലെ പ്രവാസി സംഘടനകൾ

October 02, 2022

October 02, 2022

ന്യൂസ്‌റൂം ബ്യുറോ
ദോഹ :ഇന്നലെ അന്തരിച്ച മുൻമന്ത്രിയും സി.പി.എം സംസ്ഥാന സെക്രട്ടറിയുമായിരുന്ന കൊടിയേരിയെ അനുസ്മരിച്ച് ഖത്തറിലെ പ്രവാസി സംഘടനകൾ. രാഷ്ട്രീയ ഭേദമന്യേ, എല്ലാവിഭാഗം ജനങ്ങളുടെയും ആദരവ് ഏറ്റുവാങ്ങിയ നേതാവായിരുന്നു അദ്ദേഹമെന്ന് വിവിധ സംഘടനകളും കൂട്ടായ്മകളും അഭിപ്രായപ്പെട്ടു. കേരളത്തിന്റെ ആഭ്യന്തര, വിനോദസഞ്ചാര മന്ത്രി എന്ന നിലയിലും സി.പി.എം സംസ്ഥാന സെക്രട്ടറി എന്ന നിലയിലും അദ്ദേഹത്തിന്റെ സേവനങ്ങള്‍ വിലപ്പെട്ടതാണെന്നും പ്രവാസലോകത്തെ വിവിധ സംഘടനാ നേതാക്കൾ അനുസ്മരിച്ചു.

സഖാവ് കൊടിയേരി ബാലകൃഷ്ണന്റെ നിര്യാണം ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്കും കേരളരാഷ്ട്രീയത്തിനും ഒരു തീരാ നഷ്ടമാണ്. രാഷ്ട്രീയത്തിൽ കാർക്കശ്യക്കാരനായിരിക്കുമ്പോൾ തന്നെ  സൗമ്യനും അചഞ്ചലമായ വ്യക്തിത്വവുമുള്ള വിപ്ലവ കാരിയെയാണ് നഷ്ടമായിരിക്കുന്നത്. ഖത്തർ യുവകലാസാഹിതി യുടെ അനുശോചന സന്ദേശത്തിൽ അറിയിച്ചു.

പാർട്ടിക്കും ബന്ധുക്കൾക്കും പൊതുസമൂഹത്തിനാകെയും നേരിട്ട തീരാനഷ്ടത്തിൽ ഖത്തർ സംസ്കൃതിയും അനുശോചനം രേഖപ്പെടുത്തി.

സഖാവ് കോടിയേരി ബാലകൃഷ്ണൻ്റെ നിര്യാണത്തിൽ ഐ.എം.സി.സി(IMCC)ഖത്തർ നാഷണൽ കമ്മറ്റി അനുശോചനം അറിയിച്ചു.കേരള രാഷ്ട്രീയത്തിലെ സൗമ്യമുഖവും പ്രായോഗിക രാഷ്ട്രീയത്തിൻ്റെ വക്താവായിരുന്നു കോടിയേരിയെന്നും  അദ്ദേഹത്തിൻ്റെ നിര്യാണം കേരള രാഷ്ട്രീയത്തിന് നഷ്ടമാണുണ്ടാക്കിയതെന്നും ഐ.എം.സി.സി അനുശോചന സന്ദേശത്തിൽ അറിയിച്ചു.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/HU1j0QE7i26GnMur8CmUvF എന്ന ലിങ്കിൽ ജോയിൻ ചെയ്യുക
 


Latest Related News