Breaking News
ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  | ഒമാനിൽ മദ്യം കടത്തുന്നതിനിടെ പ്രവാസികൾ സഞ്ചരിച്ച 9 ബോട്ടുകൾ പിടികൂടി | കുവൈത്തിൽ ആഡംബര കാർ ഡീലർഷിപ്പ് ഉടമക്കും ബിസിനസ് പങ്കാളിക്കും തടവും പിഴയും | സൗദിയില്‍ പൊതുസ്ഥലത്ത് സ്ത്രീ വേഷം ധരിച്ചെത്തിയ യുവാവ് അറസ്റ്റില്‍ | ഖത്തറിൽ ഡെലിവറി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | സൗദിയിൽ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ‘തോബ്’ നിര്‍ബന്ധമാക്കി |
ദയവായി ഞങ്ങളുടെ അന്നം മുടക്കരുത്,സ്വർണക്കടത്ത് കേസിൽ പ്രതിപക്ഷ ആരോപണങ്ങൾക്കെതിരെ ഷാർജയിലെ കോൺഗ്രസ് നേതാവ്

June 19, 2022

June 19, 2022

തിരുവനന്തപുരം :‘കൈകൂപ്പി പറയുകയാണ് ഞങ്ങളുടെ അന്നം മുടക്കരുത്. താല്‍ക്കാലിക രാഷ്ട്രീയലാഭത്തിനായി ഗള്‍ഫ് ഭരണാധികാരികളെ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുത്.

ലക്ഷക്കണക്കിന് മലയാളികള്‍ക്ക് അന്നം നല്‍കുന്നവരാണവര്‍’. ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജ പ്രസിഡന്റും പ്രമുഖ കോണ്‍ഗ്രസ് നേതാവുമായ അഡ്വ. വൈ എ റഹീമിന്റേതാണ് ഈ വാക്കുകള്‍.

ഗള്‍ഫിലെ ഭരണാധികാരികള്‍ നമ്മളോടുള്ള സ്നേഹംകൊണ്ടാണ് ഇവിടം സന്ദര്‍ശിക്കുന്നത്. കേരളത്തിന്റെ മുഖ്യമന്ത്രി ഷാര്‍ജ ഭരണാധികാരിയെ ക്ഷണിച്ചപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ ക്ഷണിക്കുന്ന അതേ പ്രാധാന്യത്തോടെയാണ് അദ്ദേഹം കണ്ടത്. കേരളത്തില്‍ വന്ന് നാലു ദിവസം തങ്ങി. അന്ന് ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജയുടെ പ്രതിനിധിയായി അദ്ദേഹത്തോടൊപ്പം എത്തിയയാളാണ് ഞാന്‍. അന്ന് മുറി അടച്ചിട്ടുള്ള സംസാരമോ, പ്രോട്ടോകോള്‍ ലംഘിച്ചുള്ള യോഗമോ ഒന്നുമുണ്ടായില്ല. അദ്ദേഹത്തിനെന്തോ പാരിതോഷികം നല്‍കി എന്നുവരെയാണ് പ്രചാരണം. ഷാര്‍ജ ഭരണാധികാരി ഏതു നിലവാരത്തിലുള്ളയാളാണെന്ന് ഒരു ബോധവുമില്ലാത്ത ചില മാധ്യമങ്ങള്‍കൂടി ആ പ്രചാരണം ഏറ്റുപിടിച്ചു.

ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജയ്ക്ക് സ്കൂള്‍ തുടങ്ങാന്‍ 1979ല്‍ത്തന്നെ 10 ഏക്കര്‍ സ്ഥലം അനുവദിച്ചു. ഇന്നത്തെ കേരള മുഖ്യന്ത്രിയുടെ അഭ്യര്‍ഥന മാനിച്ച്‌ 182 തടവുകാരെ 200 കോടിയിലധികം രൂപ സ്വന്തം പോക്കറ്റില്‍നിന്ന് ചെലവഴിച്ച്‌ വിട്ടയച്ച ഭരണാധികാരിയാണ് ഇപ്പോഴത്തേത്. 14 കോടി രൂപ സ്വന്തം കൈയില്‍നിന്ന് മുടക്കി ഹൈന്ദവ ശ്മശാനം നിര്‍മിച്ചയാളാണ്. 12 ഏക്കര്‍ സ്ഥലവും നല്‍കി. അങ്ങനെയൊരു ഭരണാധികാരിയെക്കുറിച്ച്‌ തെറ്റായ പരാമര്‍ശങ്ങള്‍ വരുന്നത് മോശമാണ്. ദയവായി അത്തരമൊരാളെ ആക്ഷേപിക്കരുത്. അതിന് മാധ്യമങ്ങള്‍ കൂട്ടുനില്‍ക്കരുത്–-കോണ്‍ഗ്രസ് അനുകൂല പ്രവാസി സംഘടനയായ ഇന്‍കാസ് ഷാര്‍ജ പ്രസിഡന്റ് കൂടിയായ റഹീം പറഞ്ഞു.കമ്പനി തുടങ്ങാന്‍ കൈക്കൂലി നല്‍കിയെന്നതടക്കമുള്ള ആരോപണങ്ങള്‍ തീര്‍ത്തും അടിസ്ഥാനരഹിതമാണ്. അതൊക്കെ സത്യവുമായി പുലബന്ധമില്ലാത്തതാണെന്ന് നേരിട്ടറിയാവുന്ന ആളാണ് ഞാന്‍. ഇവിടത്തെ രാഷ്ട്രീയനേട്ടത്തിനായി ലക്ഷക്കണക്കിന് മലയാളികള്‍ക്ക് അന്നം നല്‍കുന്ന ഗള്‍ഫ് ഭരണാധികാരികളെ വലിച്ചിഴയ്ക്കരുതെന്നും അദ്ദേഹം പറഞ്ഞു.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക
 


Latest Related News