December 26, 2021
December 26, 2021
ബ്രിട്ടനിലേക്ക് ചേക്കേറാനുള്ള ശ്രമത്തിനിടെ ഇംഗ്ലീഷ് ചാനലിൽ ബോട്ട് മുങ്ങി മരണപ്പെട്ട അഭയാർഥികളുടെ മൃതദേഹം നാട്ടിൽ എത്തിച്ചു. ഇറാഖിലെ കുർദിഷ് അഭയാർത്ഥികൾ അടക്കം 16 പേരുടെ മൃതദേഹമാണ് എർബിൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ചത്. പിന്നീട്, പ്രത്യേക ആംബുലൻസ് സംവിധാനത്തിൽ ഇവ ജന്മനാടുകളിൽ എത്തിച്ച് ഖബറടക്കി.
ഇക്കഴിഞ്ഞ നവംബർ 24 ന് 27 പേരുടെ മരണത്തിന് ഇടയാക്കിയ സംഭവം നടന്നത്. 16 ഇറാഖി കുർദുകളെ കൂടാതെ ഇറാനിൽ നിന്നുള്ള ഒരു കുർദിഷ് വംശജനും, 4 അഫ്ഗാൻ പൗരന്മാരും, ഈജിപ്ത്, എത്യോപിയ, സോമാലിയ എന്നിവിടങ്ങളിൽ നിന്നുള്ള ഓരോ ആളുകളുമാണ് അപകടത്തിൽ മരണമടഞ്ഞത്. ഖബറടക്കദൃശ്യങ്ങൾ റുഡോ ടീവി തത്സമയം സംപ്രേഷണം ചെയ്തു. 2017 കാലഘട്ടത്തിൽ തന്നെ യുദ്ധത്തിന് അറുതി ആയെങ്കിലും തൊഴിലില്ലായ്മ തുടങ്ങിയ പ്രശ്നങ്ങൾ രൂക്ഷമായതാണ് യൂറോപ്യൻ രാജ്യങ്ങളിൽ എത്തിപ്പെടാൻ ഇറാഖി പൗരന്മാരെ പ്രേരിപ്പിക്കുന്നത്.