November 17, 2021
November 17, 2021
ദോഹ : ഖത്തർ തങ്ങളുടെ സുപ്രധാന വ്യവസായ പങ്കാളി ആണെന്നും, ഫൈറ്റർ ജെറ്റിനായുള്ള രാജ്യത്തിന്റെ അപേക്ഷ പരിഗണനയിൽ ആണെന്നും അമേരിക്കൻ വക്താവ്. അറേബ്യൻ ഭൂഖണ്ഡത്തിലെ നയതന്ത്ര കാര്യമന്ത്രാലയ മേധാവി ഡാനിയേൽ ബെനൈം, അൽഹുറ ടീവിക്ക് നൽകിയ അഭിമുഖത്തിലാണ് ഇത് സംബന്ധിച്ച പരാമർശം നടത്തിയത്. അൽ ഉദൈദ് വ്യോമകേന്ദ്രം, അഫ്ഗാൻ എന്നിവിടങ്ങളിൽ ഖത്തറുമായുള്ള ബന്ധം അമേരിക്കയ്ക്ക് സഹായകം ആയിട്ടുണ്ടെന്നും ഡാനിയേൽ കൂട്ടിച്ചേർത്തു.
ഖത്തറിനെ കൂടാതെ യുഎഇയും അമേരിക്കയിൽ നിന്നും ആയുധങ്ങളും വിമാനങ്ങളും വാങ്ങാൻ കരാറിൽ ഒപ്പിട്ടിട്ടുണ്ട്.
F 35 ശ്രേണിയിൽ പെട്ട അൻപതോളം ജെറ്റുകൾ വാങ്ങാനുള്ള അപേക്ഷയാണ് ഖത്തർ അമേരിക്കക്ക് മുന്നിൽ സമർപ്പിച്ചത്. അതേസമയം ഈ കരാർ അത്ര എളുപ്പം പ്രാബല്യത്തിൽ വരില്ലെന്നാണ് സൂചന. അമേരിക്കൻ ആയുധഇടപാടുകളിൽ ഇസ്രായേലിന് ഉളള സ്വാധീനമാണ് കാരണം. മിഡിൽ ഈസ്റ്റിലെ രാജ്യങ്ങൾക്ക് ആയുധങ്ങൾ കൊടുക്കണമെങ്കിൽ ഇസ്രയേലിന്റെ സമ്മതം വാങ്ങേണ്ടതുണ്ടെന്ന് ഇസ്രായേലും അമേരിക്കയും മുൻപ് ഉടമ്പടി ഒപ്പുവെച്ചിരുന്നു. ഇസ്രയേലിനെതിരെ കർശനനിലപാടുകൾ സ്വീകരിക്കാറുള്ള ഖത്തറിന് ജെറ്റുകൾ നൽകാൻ ഇസ്രായേൽ സമ്മതിക്കില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.