November 08, 2021
November 08, 2021
ദുബൈ : രാജ്യത്തെ അമുസ്ലികൾക്ക് വിവാഹിതരാവാനും, ആവശ്യമെങ്കിൽ വിവാഹമോചനം നേടാനും നിയമം വരുന്നു. ഇതിനായി നിലവിലെ പൗരനിയമത്തിൽ വേണ്ട ഭേദഗതികൾ നടപ്പിലാക്കാനുള്ള നടപടികൾ ആരംഭിച്ചതായി അധികൃതർ അറിയിച്ചു. വിവാഹം, വിവാഹമോചനം, ജീവനാംശം, പിതൃത്വം തെളിയിക്കൽ, അനന്തരാവകാശം, കുട്ടികളുടെ രക്ഷകർതൃത്വം തുടങ്ങിയ കാര്യങ്ങൾ ഈ നിയമത്തിന്റെ കീഴിൽ ഉൾപ്പെടുത്തും.
അമുസ്ലിംകളുടെ വിവാഹം സംബന്ധമായ കേസുകൾ കൈകാര്യം ചെയ്യാൻ അബുദാബിയിൽ പുതിയ കോടതി സ്ഥാപിക്കുമെന്നും ഭരണാധികാരി ഷെയ്ഖ് ഖലീഫ ബിൻ സായദ് അൽ നഹ്യാൻ അറിയിച്ചു. ഇംഗ്ലീഷിലും അറബിക്കിലും ഈ കോടതിയിൽ ആശയവിനിമയം നടത്താം. കൂടുതൽ വിദേശനിക്ഷേപം ആകർഷിക്കാനും, ടൂറിസം മേഖലയെ വിപുലീകരിക്കാനുമാണ് ഈ നീക്കത്തിലൂടെ അബുദാബി ലക്ഷ്യമിടുന്നത്. ദൈർഖ്യം കൂടിയ വിസകൾ അനുവദിച്ചു തുടങ്ങുമെന്നും അബുദാബി നേരത്തെ വ്യക്തമാക്കിയിരുന്നു.