December 12, 2021
December 12, 2021
ദോഹ : ജിസിസി ഉച്ചകോടിയുടെ നാല്പത്തി രണ്ടാം ഉച്ചകോടിക്ക് അടുത്ത ആഴ്ച്ച റിയാദിൽ ആരംഭമാകും. ഖത്തറിന് മേൽ ഏർപ്പെടുത്തപ്പെട്ട ഉപരോധം പിൻവലിച്ചതിന് ശേഷമുള്ള ആദ്യ ഉച്ചകോടി ആയതിനാൽ, ഈ സമ്മേളനത്തിന് ചരിത്രപ്രാധാന്യമുണ്ട്. ഇക്കഴിഞ്ഞ ജനുവരിയിലാണ് അൽ ഉല ഉടമ്പടിയിലൂടെ മൂന്നരവർഷങ്ങൾ നീണ്ടുനിന്ന ഉപരോധം അവസാനിച്ചത്.
അറബ് മേഖലയിൽ ഇറാൻ നടത്തുന്ന നീക്കങ്ങളാവും ഉച്ചകോടിയിലെ പ്രധാനചർച്ചാവിഷയം എന്നാണ് റിപ്പോർട്ടുകൾ എങ്കിലും, അറബ് ലോകത്തിന്റെ ഐക്യം ശക്തിപ്പെടുത്താൻ വേണ്ട നടപടികളും ഉച്ചകോടിയിൽ രാജ്യങ്ങൾ സ്വീകരിക്കുമെന്നാണ് റിപ്പോർട്ടുകൾ.ഖത്തറുമായി നിലനിന്നിരുന്ന പ്രശ്നങ്ങൾ ഒക്കെയും മറന്ന്, രാജ്യവുമായി പൂർണമായും സഹകരിക്കാൻ യുഎഇ, സൗദി തുടങ്ങിയ രാജ്യങ്ങൾ തയ്യാറാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. രാജ്യങ്ങൾക്കിടയിൽ പുതിയ വാണിജ്യകരാറുകളും, പ്രതിരോധത്തിൽ ഒന്നിച്ചു പ്രവർത്തിക്കാൻ ഉളള ഉടമ്പടികളും ഒപ്പുവെക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് നിരീക്ഷകർ അഭിപ്രായപ്പെട്ടു.