July 01, 2020
July 01, 2020
ദോഹ : ഗള്‍ഫ് മേഖലയില്‍ നിന്നും കേരളത്തിലേക്കുള്ള വന്ദേഭാരത് മിഷന്‍ നാലാം ഘട്ട സര്‍വീസുകള്‍ക്ക് ഇന്ന് തുടക്കമാവും.ആകെ പത്ത് സർവീസുകളാണ് ഇന്ന് ഗൾഫിൽ നിന്നും ഇന്ത്യയിലേക്ക് ഉള്ളത്.ഇതിൽ നാല് സർവീസുകൾ കേരളത്തിലേക്കാണ്. മസ്കത്തിൽ നിന്ന് കണ്ണൂരിലേക്കും തിരുവനന്തപുരത്തേക്കും ഇന്ന് സർവീസുകളുണ്ട്. ദുബായിൽ നിന്ന് കൊച്ചിയിലേക്കും അബുദാബിയിൽ നിന്ന് കോഴിക്കോട്ടേക്കുമാണ് വന്ദേ ഭാരത് മിഷനിലെ ഇന്നത്തെ സർവീസുകൾ.
മൊത്തം 220 സര്‍വീസുകളാണ് ഈ ഘട്ടത്തില്‍ ഗൾഫിൽ നിന്നും കേരളത്തിലേക്കുള്ളത്.ജൂലൈ ഒന്ന് മുതല്‍ ആഗസ്ത് 15 വരെയുള്ള വന്ദേഭാരത് മിഷന്‍ നാലാം ഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ സര്‍വീസുകള്‍ ലഭിച്ചത് ഖത്തറിലെ പ്രവാസികള്‍ക്കാണ്. മൊത്തം 151 സര്‍വീസുകളാണ് ഈ ഘട്ടത്തില്‍ ദോഹയില്‍ നിന്നും കേരളത്തിലേക്കുള്ളത്. ജൂലൈ 10 ന് തുടക്കമാവും. ജൂലായ് മൂന്നിനാണ് ദോഹയിൽ നിന്നും ഇന്ത്യയിലേക്കുള്ള ആദ്യസർവീസ്.മൂന്നിന് ലഖ്‌നോവിലേക്കാണ് ആദ്യ സർവീസ്.ജൂലായ് പത്തിന് തിരുവനന്തപുരത്തേക്കാണ് കേരളത്തിലേക്കുള്ള ആദ്യ സർവീസ്.പുറത്തുവന്ന ഷെഡ്യൂള്‍ പ്രകാരം ഇന്ത്യയിലേക്കുള്ള 193 സര്‍വീസുകളില്‍ 151 എണ്ണവും കേരളത്തിലേക്കാണ്.കണ്ണൂര്‍ (35), കൊച്ചി (47), കോഴിക്കോട് (35), തിരുവനന്തപുരം (34) എന്നിങ്ങനെയാണ് കേരളത്തിലേക്കുള്ള സര്‍വീസുകള്‍. ലക്‌നൗ, ചെന്നൈ, ബംഗലുരു, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളിലേക്കാണ് മറ്റ് സര്‍വീസുകള്‍.
സൗദിയില്‍ നിന്ന് ആകെ 11 സര്‍വീസുകളാണ് കേരളത്തിലേക്കുള്ളത്. കുവൈത്തില്‍ നിന്ന് നിലവില്‍ പതിനൊന്ന് സര്‍വീസുകള്‍ മാത്രമാണ് പ്രഖ്യാപിച്ചിട്ടുള്ളതെങ്കിലും കൂടുതല്‍ സര്‍വീസുകള്‍ ഉള്‍പ്പെടുത്തുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഒമാനില്‍ നിന്ന് ആകെ എട്ട് സര്‍വീസുകള്‍ മാത്രം. യു.എഇ.യില്‍ നിന്ന് മുപ്പത്തിമൂന്ന് സര്‍വീസുകള്‍ ഉണ്ടാവും.ബഹ്‌റൈനിൽ നിന്നും 16 വിമാനങ്ങൾ കേരളത്തിലേക്കുണ്ടാവും.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക