Breaking News
വിവാഹിതനാവാൻ നാട്ടിലേക്ക് പോകാനിരുന്ന തലശേരി സ്വദേശി ദുബായിൽ നിര്യാതനായി | കൂട്ടുകൂടുമ്പോൾ ജയരാജൻ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി,ജയരാജനെതിരെ വിമർശനം | കേരളം പോളിംഗ് ബൂത്തിൽ,ഉച്ചയോടെ വോട്ടിങ് ശതമാനം 40 ശതമാനത്തിന് മുകളിൽ | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു |
വന്ദേ ഭാരത് മിഷൻ നാലാംഘട്ടത്തിൽ ദോഹയിൽ നിന്ന് 238 സ്വകാര്യ വിമാനങ്ങൾ,യാത്രക്കാരെ കിട്ടാതെ ചാർട്ടേഡ് വിമാനങ്ങൾ 

June 29, 2020

June 29, 2020

ദോഹ : വന്ദേഭാരത് മിഷന്‍ നാലാം ഘട്ടത്തില്‍ ഖത്തറില്‍ നിന്നും ഇന്ത്യയിലേക്ക് 238 സര്‍വീസുകള്‍ അനുവദിച്ചു.ഇന്ത്യന്‍ സിവില്‍ ഏവിയേഷന്‍ മന്ത്രാലയം ട്വിറ്ററിൽ അറിയിച്ചത് പ്രകാരം  ഇന്‍ഡിഗോ എയര്‍ലൈന്‍സാണ് ഖത്തറില്‍ നിന്നും കുറഞ്ഞ ദിവസങ്ങൾക്കിടെ ഇത്രയധികം സർവീസുകൾ നടത്തുക. എന്നാൽ യാത്രക്കാരുടെ ലഭ്യതക്കനുസരിച്ചായിരിക്കും സർവീസുകൾ ഷെഡ്യുൾ ചെയ്യുകയെന്നാണ് സൂചന.ഇതിൽ എത്ര വിമാനങ്ങൾ കേരളത്തിലേക്കുണ്ടാവും എന്നതുൾപ്പടെ സംസ്ഥാനങ്ങൾ തിരിച്ചുള്ള വിശദമായ ഷെഡ്യുൾ പുറത്തുവന്നിട്ടില്ല.

ജൂലൈ 3 മുതല്‍ 15 വരെയാണ് നാലാം ഘട്ട സര്‍വീസുകള്‍. കഴിഞ്ഞ മൂന്ന് ഷെഡ്യുളുകളിലും എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളാണ് സർവീസ് നടത്തിയിരുന്നതെങ്കിൽ നാലാം ഘട്ടത്തിൽ സ്വകാര്യ വിമാന കമ്പനികളാണ് വന്ദേഭാരത് സര്‍വീസുകളിൽ ഉൾപെടുത്തിയിരിക്കുന്നത്. ഗോ എയറും കൂടുതല്‍ സര്‍വീസുകള്‍ നടത്തുമെന്ന് സൂചനയുണ്ട്.  മുഴുവന്‍ സര്‍വീസുകളുടെയും ഷെഡ്യുള്‍ വരും ദിവസങ്ങളില്‍ സിവില്‍ ഏവിയേഷന്‍ മന്ത്രാലയം പ്രസിദ്ധീകരിക്കുന്നതോടെ ഇക്കാര്യത്തില്‍ വ്യക്തത വരും.  

ജൂൺ 19 മുതൽ 30 വരെയുള്ള കഴിഞ്ഞ ഘട്ടത്തിൽ 20 സർവീസുകളാണ് വന്ദേ ഭാരത് മിഷനിൽ ദോഹയിൽ നിന്നും കേരളത്തിലേക്ക് ഉണ്ടായിരുന്നത്.എന്നാൽ പുതിയ ഷെഡ്യുൾ പ്രകാരം ചുരുങ്ങിയത് നൂറിലേറെ സർവീസുകളെങ്കിലും കേരളത്തിലേക്കായിരിക്കുമെന്നാണ് സൂചന.ആകെയുള്ള 238 സർവീസുകൾ കൃത്യമായി നടക്കുകയാണെങ്കിൽ ഏറ്റവും കുറഞ്ഞത് 41,000 ത്തിലേറെ ഇന്ത്യക്കാർക്ക് ഈ വിമാനങ്ങളിൽ ദോഹയിൽ നിന്നും ഇന്ത്യയിലേക്ക് മടങ്ങാൻ കഴിയും.വന്ദേ ഭാരത് മിഷനിലും ചാർട്ടേഡ് വിമാനങ്ങളിലുമായി ഇതുവരെ ഖത്തറിൽ നിന്നും പതിനായിരത്തിലേറെ ഇന്ത്യക്കാർ നാട്ടിലേക്ക് മടങ്ങിയിട്ടുമുണ്ട്.അങ്ങനെ വന്നാൽ 238 സർവീസുകൾ കൂടി നടത്തുന്നതോടെ ഖത്തറിൽ നിന്നും നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന മുഴുവൻ ആളുകൾക്കും വന്ദേ ഭാരത് മിഷൻ നാലാം ഘട്ടത്തിലെ സർവീസുകൾ വഴി തന്നെ നാട്ടിലേക്ക് മടങ്ങാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.ഇന്ത്യൻ എംബസി അവസാനം അറിയിച്ചതനുസരിച്ച് അമ്പതിനായിരത്തിൽ താഴെ ഇന്ത്യക്കാർ മാത്രമാണ് ഖത്തറിൽ നിന്നും നാട്ടിലേക്ക് മടങ്ങാൻ അപേക്ഷിച്ചിട്ടുള്ളത്.

ഇതിനിടെ,സംഘടനകളും സ്വകാര്യ കമ്പനികളും അടുത്ത ദിവസങ്ങളിൽ പ്രഖ്യാപിച്ച ചാർട്ടേഡ് വിമാനങ്ങളിൽ ആവശ്യത്തിന് യാത്രക്കാരെ കിട്ടാതെ ബുദ്ധിമുട്ടുന്നതായാണ് വിവരം. വന്ദേ ഭാരത് മിഷൻറെ കഴിഞ്ഞ ഘട്ടങ്ങളിൽ ആവശ്യത്തിന് സർവീസുകൾ ഇല്ലാത്തതിനെ തുടർന്ന് പല സംഘടനകളും മത്സരിച്ച് കൂടുതൽ ചാർട്ടേഡ് വിമാനങ്ങൾ ഒരുക്കിയതാണ് ഇത്തരമൊരു സാഹചര്യം ഉണ്ടാക്കിയത്.വരും ദിവസങ്ങളിലും കൂടുതൽ ചാർട്ടേഡ് വിമാനങ്ങൾ കേരളത്തിലേക്ക് സർവീസ് നടത്താനിരിക്കെ വന്ദേ ഭാരത് മിഷനിൽ ആവശ്യത്തിൽ കൂടുതൽ വിമാനങ്ങൾ ഏർപെടുത്തിയതോടെ ചാർട്ടേഡ് വിമാനങ്ങളിൽ പലതും റദ്ദാക്കേണ്ടി വരും.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക      


Latest Related News