Breaking News
ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു | ഇസ്രായേലുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ചതായി തുർക്കി പ്രസിഡന്റ് എർദോഗൻ | മുറിവേറ്റവരുടെ പാട്ട്, ഗസയിൽ നിന്നുള്ള ഫലസ്തീൻ ബാൻഡിന്റെ ആദ്യ സംഗീത പരിപാടി ഇന്ന് രാത്രി കത്താറയിൽ | ദുബായിൽ കനത്ത മഴയെ തുടർന്നുള്ള ട്രാഫിക് പിഴകൾ റദ്ദാക്കുമെന്ന് ദുബായ് പൊലീസ് |
കൂടത്തായി കേസ് : അന്വേഷണം പോകുന്നത് സെക്സ് റാക്കറ്റിലേക്കെന്ന് സൂചന

October 10, 2019

October 10, 2019

കോഴിക്കോട് : പലതവണ മാറിമറിഞ്ഞ കൂടത്തായി കൊലപാതക പരമ്പര കേസിലെ ലക്ഷ്യങ്ങളും പ്രതികളുടെ സാമ്പത്തിക സ്രോതസ്സുകളും പെൺവാണിഭ സംഘത്തിലേക്ക് നീങ്ങുന്നതായി സൂചന.ഇപ്പോൾ കസ്റ്റഡിയിലുള്ള  പ്രതി ജോളി ജോസഫ് പെണ്‍വാണിഭ സംഘത്തിലെ കണ്ണിയായിരുന്നുവെന്ന തരത്തിലാണ് ഇപ്പോൾ അന്വേഷണം പോകുന്നത്. റിയൽ എസ്റ്റേറ്റ്, സെക്‌സ് മാഫിയകളുമായി അടുത്തു ബന്ധം പുലർത്തിയിരുന്ന ജോളി ജോസഫ് ബ്ലാക്ക് മെയിലിങ്ങ് വഴി പല പ്രമുഖരിൽ നിന്നും പണം തട്ടിയതായും സൂചന ലഭിച്ചിട്ടുണ്ട്. എൻ.ഐ.ടി പരിസരത്തെ ബ്യൂട്ടി പാർലർ കേന്ദ്രീകരിച്ചാണ് വൻ തട്ടിപ്പുകൾ അരങ്ങേറിയിരുന്നതെന്നും എൻ.ഐ.ടി യിലെ വിദ്യാർത്ഥിനികളെ വശീകരിച്ച് പെൺവാണിഭത്തിന്  ഉപയോഗിച്ചിട്ടുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. കോളേജ് അധ്യാപികയാണെന്ന് തെറ്റിദ്ധരിപ്പിച്ച് ജോളി എന്നും പോയിരുന്നത് പെൺകുട്ടികളെ ആവശ്യക്കാർക്ക് എത്തിക്കാനാണോ എന്നും അന്വേഷിക്കുന്നുണ്ട്.

ബ്യൂട്ടി പാർലറിലെ നിത്യസന്ദർശകയായിരുന്ന ജോളിയ്ക്ക് ബ്യൂട്ടി പാർലർ ഉടമ സുലേഖയും ഭർത്താവും സഹായം നൽകിയതായും  അന്വേഷണ സംഘം സംശയിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി സുലേഖയെ അന്വേഷണ സംഘം ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുണ്ട്. ജോളി അപൂർവമായി മാത്രം പാർലറിൽ വരുന്ന സാധാരണ കസ്റ്റമർ മാത്രമാണെന്നായിരുന്നു സുലേഖ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞത്.ജോളിയുടെ ഫോൺ കോൾ രേഖകൾ അന്വേഷണ സംഘം വിശദമായി പരിശോധിക്കുന്നുണ്ട്. ഇതുവഴി പെൺവാണിഭവുമായി ബന്ധപ്പെട്ട കൂടുതൽ തെളിവുകൾ പുറത്തുവരുമെന്നാണ് പ്രതീക്ഷ.ജോളിയുടെ കോയമ്പത്തൂർ യാത്രകളും ദുരൂഹമാണ്. അറസ്റ്റിലാകുന്നതിന് തൊട്ടടുത്ത ദിവസവും കോയമ്പത്തൂരിലേക്ക് ജോളി യാത്ര ചെയ്തിരുന്നു.

അതേസമയം ജോളി ജോസഫിന് എൻ.ഐ.ടിയുമായി ഒരു ബന്ധവുമില്ലെന്ന് രജിസ്ട്രാർ ലഫ്റ്റനന്റ് കേണൽ പങ്കജാക്ഷൻ വ്യക്തമാക്കി. എൻ.ഐ.ടിയുടെ വ്യാജ തിരിച്ചറിയൽ കാർഡ് നിർമ്മിച്ചതുമായി ബന്ധപ്പെട്ട് നിയമ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.


Latest Related News