April 11, 2023
April 11, 2023
ന്യൂസ്‌റൂം ബ്യൂറോ
റിയാദ്: വിശുദ്ധ റമദാനിലെ അവസാന പത്ത് ദിവസം മക്കയില്‍ കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഹറമില്‍ സന്ദര്‍ശം നടത്തുന്നവരുടെ സുരക്ഷ ശക്തമാക്കാന്‍ വേണ്ട നടപടികള്‍ കൈകൊണ്ടതായി അധികൃതര്‍ അറിയിച്ചു. തിങ്കളാഴ്ച ഹറമില്‍ കനത്ത മഴ പെയ്തിരുന്നെങ്കിലും തീര്‍ത്ഥാടകരുടെ സുരക്ഷയ്ക്ക് ഒരു വിധത്തിലുള്ള പ്രതിസന്ധിയും നേരിട്ടിരുന്നില്ല. 200ലധികം സൂപ്പര്‍വൈസര്‍മാരെയും നിരീക്ഷകരെയും 4,000 തൊഴിലാളികളെയും റിക്രൂട്ട് ചെയ്തു. മഴ നേരിടാനുള്ള ഫീല്‍ഡ് പ്ലാനുകള്‍ തയ്യാറാക്കാന്‍ ഇരു ഹറമുകളുടെയും മേധാവി ശൈഖ് അബ്ദുറഹ്‌മാന്‍ അല്‍ സുദൈസ് നിര്‍ദേശം നല്‍കി.
ഈ മാസത്തിന്റെ തുടക്കം മുതല്‍ 9,50,000 തീര്‍ത്ഥാടകര്‍ മക്കയില്‍ എത്തിയതായി തിങ്കളാഴ്ച സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നു. മക്കയിലെ നിരവധി ഗവര്‍ണറേറ്റുകളില്‍ പൊടിപടലങ്ങള്‍ തുടരുന്നതിനാല്‍ ദേശീയ കാലാവസ്ഥാ കേന്ദ്രം തിങ്കളാഴ്ച മുന്‍കൂര്‍ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു.
ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/KIGk615xlF1ILlMGxpUXqI