Breaking News
മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി |
എംബസിക്ക് മുന്നിൽ വിശുദ്ധ ഖുർആൻ കത്തിച്ച സംഭവത്തിൽ ഖത്തറും സൗദിയും പ്രതിഷേധം അറിയിച്ചു

January 22, 2023

January 22, 2023

ന്യൂസ്‌റൂ ബ്യുറോ
റിയാദ് / ദോഹ : സ്റ്റോക്ക്‌ഹോമിലെ തുർക്കി എംബസിക്ക് മുന്നിൽ വിശുദ്ധ ഖുർആനിന്റെ പകർപ്പ് കത്തിക്കാൻ തീവ്രവാദിയെ അനുവദിച്ച സ്വീഡിഷ് അധികാരികൾക്കെതിരെ ഖത്തറും സൗദി അറേബ്യയും അതിശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.ലോകത്തെ രണ്ട് ബില്യണിലധികം മുസ്ലീങ്ങളുടെ വികാരങ്ങൾക്ക് നേരെയുള്ള ഗുരുതരമായ പ്രകോപനംമാണ് സാംഭവമെന്ന്  വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.ഇസ്ലാമോഫോബിയ ലോകമെമ്പാടുമുള്ള മുസ്‌ലിംകളെ ആവർത്തിച്ച് ലക്ഷ്യമിടുന്നതിന്റെ  ആസൂത്രിതമായ തുടർച്ചയാണിതെന്നും  തീവ്രവാദവും വിദ്വേഷവും തള്ളിക്കളയുന്നതിനൊപ്പം  പരസ്പര ചർച്ചകളും സഹിഷ്ണുതയും സഹവർത്തിത്വവും പ്രചരിപ്പിക്കേണ്ടതിന്റെ ആവശ്യകതയും ഖത്തറും സൗദിയും ഊന്നിപ്പറഞ്ഞു.

തീവ്ര വലതുപക്ഷ ഡാനിഷ് പാർട്ടിയുടെ നേതാവ് സ്ട്രാം കുർസ് റാസ്മസ് പലുദാൻ വിശുദ്ധ ഖുർആനിന്റെ ഒരു പകർപ്പ് തങ്ങളുടെ എംബസിക്ക് മുന്നിൽ കത്തിച്ചതിനെ തുടർന്ന് സൗദി അങ്കാറയിലെ സ്വീഡിഷ് അംബാസഡറെ വിളിച്ചുവരുത്തിയതായി തുർക്കി വിദേശകാര്യ മന്ത്രി മെവ്ലട്ട് കാവുസോഗ്ലു വ്യക്തമാക്കിയിരുന്നു.സംഭവത്തിൽ സൗദി കടുത്ത പ്രതിഷേധം അറിയിച്ചിട്ടുണ്ട്.

ശനിയാഴ്ച സ്റ്റോക്ക്‌ഹോമിലെ തുർക്കി എംബസിക്ക് സമീപം പ്രകടനം നടത്താൻ പലൂഡന് സ്റ്റോക്ക്‌ഹോം പോലീസ് അനുമതി നൽകിയിരുന്നു. സ്റ്റോക്ക്‌ഹോമിലെ പ്രതിഷേധങ്ങൾക്ക് അനുമതി നൽകുന്ന സ്വീഡിഷ് അധികാരികളുടെ നടപടിക്ക് മറുപടിയായി, ജനുവരി 27 ന് നടക്കാനിരുന്ന സ്വീഡിഷ് പ്രതിരോധ മന്ത്രി പാൽ ജോൺസന്റെ അങ്കാറ സന്ദർശനം റദ്ദാക്കുന്നതായി തുർക്കി പ്രഖ്യാപിച്ചു. ഈ ഘട്ടത്തിൽ ജനുവരി 27ന് സ്വീഡിഷ് പ്രതിരോധ മന്ത്രി പാൽ ജോൺസന്റെ തുർക്കി സന്ദർശനം അർത്ഥശൂന്യമായി മാറിയെന്ന് തുർക്കി പ്രതിരോധ മന്ത്രി ഹുലുസി അക്കാർ പറഞ്ഞു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/JSu55PzLuSjIOAiVOpZz2i  എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News