Breaking News
കൂട്ടുകൂടുമ്പോൾ ജയരാജൻ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി,ജയരാജനെതിരെ വിമർശനം | കേരളം പോളിംഗ് ബൂത്തിൽ,ഉച്ചയോടെ വോട്ടിങ് ശതമാനം 40 ശതമാനത്തിന് മുകളിൽ | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു | ഇസ്രായേലുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ചതായി തുർക്കി പ്രസിഡന്റ് എർദോഗൻ |
ദോഹയിൽ പെണ്‍കുട്ടി പീഡനത്തിരയായ സംഭവം; പ്രതികരണവുമായി നഴ്‌സറി അധികൃതർ 

March 21, 2021

March 21, 2021

ദോഹ: പേള്‍ ഖത്തറിലെ പ്രമുഖ നഴ്‌സറിയില്‍ വച്ച് പെണ്‍കുട്ടി ലൈംഗിക പീഡനത്തിന് ഇരയായെന്ന അമ്മയുടെ സോഷ്യൽ മീഡിയയിലൂടെയുള്ള വെളിപ്പെടുത്തലിനെ തുടര്‍ന്ന് പ്രതികരണവുമായി നഴ്‌സറി മാനേജ്‌മെന്റ്  രംഗത്തെത്തി. സോഷ്യല്‍ മീഡിയ പോസ്റ്റിലാണ് നഴ്‌സറി അധികൃതർ   ഇതു സംബന്ധിച്ച വിശദീകരണം നൽകിയത്.   ഖത്തറിലെ ഉന്നത കുടുംബാംഗമായ വനിതയുടെ ഉടമസ്ഥതയിലാണ് പേൾ ഖത്തറിലെ നെഴ്‌സറി പ്രവർത്തിക്കുന്നത്.

വെളിപ്പെടുത്തല്‍ ഗൗരവമായാണ് കാണുന്നതെന്നും ഇക്കാര്യത്തിൽ ഫലപ്രദമായ അന്വേഷണം നടത്തുമെന്നും മാനേജ്‌മെന്റ്  പ്രസ്താവനയില്‍ വ്യക്തമാക്കി.. എല്ലാത്തിലും ഉപരി കുട്ടികളുടെ സുരക്ഷയ്ക്കും ക്ഷേമത്തിനുമായാണ് തങ്ങള്‍ നില കൊള്ളുന്നതെന്നും ഇക്കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയും ഇല്ല എന്നും നഴ്‌സറിഅധികൃതർ വ്യക്തമാക്കി.

നഴ്‌സറിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന പോസ്റ്റുകളെ കുറിച്ച് ഞങ്ങള്‍ പൂര്‍ണ്ണ ബോധവാന്മാരാണ്. ആ പോസ്റ്റുകളില്‍ ഉയര്‍ന്നിരിക്കുന്ന എല്ലാ ആശങ്കകള്‍ക്കും ഒപ്പമാണ് ഞങ്ങള്‍. ഇത്തരത്തിലുള്ള എല്ലാ ആരോപണങ്ങളെയും അതീവ ഗൗരവമായാണ് ഞങ്ങള്‍ പരിഗണിക്കുന്നത്. ഇതില്‍ ബാധിക്കപ്പെട്ട വ്യക്തികള്‍ക്ക് ഞങ്ങള്‍ എല്ലാ പിന്തുണയും പ്രഖ്യാപിക്കുന്നു.

ഇപ്പോള്‍ ഉയര്‍ന്നു വന്നതും ഞങ്ങളുടെ നഴ്‌സറിക്ക് പുറത്ത് നടന്നതുമായ സംഭവം 2018 ലാണ് നടക്കുന്നത്. 2019 ല്‍ ഇത് ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ട ഉടന്‍ ഞങ്ങള്‍ കുട്ടികളെ സുരക്ഷിതരാക്കുന്ന നയം നടപ്പിലാക്കി. അധികൃതരുടെ സഹായത്തോടെ ഇക്കാര്യത്തില്‍ ഞങ്ങള്‍ ശക്തമായ അന്വേഷണം നടത്തി. നഴ്‌സറിയില്‍ എന്തെങ്കിലും തെറ്റായ കാര്യങ്ങള്‍ നടന്നതിന് അന്വേഷണത്തില്‍ യാതൊരു തെളിവും ലഭിച്ചില്ല. അതുപോലെ സംഭവത്തില്‍ ഉള്‍പ്പെട്ട വ്യക്തിയെ ഉടന്‍ സസ്‌പെന്റ് ചെയ്യുകയും പിന്നീട് ജോലിയില്‍ നിന്ന് പുറത്താക്കുകയും തുടര്‍ന്ന് അവര്‍ ദോഹ വിട്ട് പോകുകയും ചെയ്തു. അതിനു ശേഷം നഴ്‌സറിയുടെ മാനേജ്‌മെന്റില്‍ കാതലായ മാറ്റവും ഞങ്ങള്‍ വരുത്തിയിട്ടുണ്ട്.

ഇപ്പോള്‍ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന സംഭവത്തെ തുടര്‍ന്ന് അടുത്തിടെ നടന്ന ചില സംഭവങ്ങളും വെളിപ്പെട്ടതായി ഞങ്ങള്‍ മനസിലാക്കുന്നു. ഇതിന് മുമ്പ് ഒരിക്കലും ഇക്കാര്യം ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടിരുന്നില്ല. ആരോപണം ഉയര്‍ന്ന ശേഷം ഇതിനെ പറ്റി ആരും ഞങ്ങളോട് അന്വേഷിച്ചിട്ടില്ല. പുതിയ റിപ്പോര്‍ട്ടുകള്‍ ഞങ്ങളെ വിഷമവൃത്തത്തിലാക്കിയിരിക്കുകയാണ്. അതിനാല്‍ തന്നെ ഉയര്‍ന്നിരിക്കുന്ന എല്ലാ ആരോപണങ്ങളും ഞങ്ങള്‍ അന്വേഷിക്കും.

നിയമ കൗണ്‍സിലുമായി ചേര്‍ന്ന് ഞങ്ങള്‍ ആരോപണങ്ങള്‍ സൂക്ഷ്മമായും ശക്തമായും പരിശോധിക്കും. തെറ്റായയും വസ്തുതാവിരുദ്ധമായതുമായ ആരോപണങ്ങള്‍ പ്രചരിക്കുന്നത് അതില്‍ ഉള്‍പ്പെട്ട നിരപരാധികളായവര്‍ക്ക് ഗുരുതരമായ പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കുകയെന്നും ഞങ്ങള്‍ മനസിലാക്കുന്നു.

പക്ഷേ എല്ലാറ്റിനും മുകളില്‍ കുട്ടികള്‍ക്ക് മുന്‍ഗണന നല്‍കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. കുട്ടികളുടെ സുരക്ഷയ്ക്ക് വിള്ളല്‍ വീഴ്ത്തുന്ന ഒന്നും ഉണ്ടാകാതിരിക്കാനായി ഞങ്ങളുടെ ശ്രദ്ധയില്‍ വന്ന എല്ലാ വിഷയങ്ങളെ കുറിച്ചും അന്വേഷിക്കുന്നത് ഞങ്ങള്‍ തുടരും.

എല്ലാ കുട്ടികള്‍ക്കുമായി സുരക്ഷിതവും  സ്‌നേഹപൂര്‍ണ്ണവുമായ അന്തരീക്ഷം ഒരുക്കുകയെന്നതാണ് ഞങ്ങളുടെ പ്രധാന ദൗത്യം. ഓരോ തീരുമാനമെടുക്കുമ്പോഴും എല്ലാ കുട്ടികളുടെയും സുരക്ഷയും സൗഖ്യവുമാണ് ഞങ്ങളുടെ ഹൃദയത്തില്‍ ഉള്ളത്. ഇതില്‍ അണുവിട മാറ്റം ഉണ്ടായിട്ടില്ല. ഇതില്‍ ഒരു വിട്ടുവീഴ്ചയും ഇല്ല. ഇതാണ് ഞങ്ങളുടെ മുഖമുദ്ര.  


ന്യൂസ് റൂം വാര്‍ത്തകള്‍ക്കായുള്ള പുതിയ ആന്‍ഡ്രോയിഡ് ആപ്പ് NewsRoom Connect ഡൗണ്‍ലോഡ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.


Latest Related News