June 24, 2020
June 24, 2020
തിരുവനന്തപുരം : കൊവിഡില്ലാ സര്‍ട്ടിഫിക്കറ്റിന്റെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇളവ് പ്രഖ്യാപിച്ചു.
സൗദി, ഒമാന്‍, ബഹറൈന്‍ എന്നിവിടങ്ങളില്‍ നിന്ന് മടങ്ങാന്‍ പിപിഇ കിറ്റ് മതിയെന്നാണ് പുതിയ നിർദേശം.. അതേസമയം, പിപിഇ കിറ്റ് വിമാനക്കമ്പനികള്‍ നല്‍കണമെന്നും നിര്‍ദ്ദേശമുണ്ട്.ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമുണ്ടായത്.യാത്ര ചെയ്യുന്നവർക്ക് പിപിഇ കിറ്റുകൾ നൽകാൻ വിമാനക്കമ്പനികളോട് സംസ്ഥാനസർക്കാർ നിർദേശിച്ചേക്കും.എൻ 95 മാസ്ക് ഉള്ളതോ ഇല്ലാത്തതോ ആയ പിപിഇ കിറ്റ് മതിയെന്നും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.
പരിശോധനാസൗകര്യമില്ലാത്ത സൗദി, കുവൈറ്റ്, ബഹ്റിൻ, ഒമാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് ഇളവ്. യു.എ.ഇയിൽ പരിശോധനാ സൗകര്യമുണ്ട്.ഖത്തറിൽ കോവിഡ് പ്രതിരോധ ആപ്പായ ഇഹ്തിറാസിൽ ഗ്രീൻ സ്റ്റാറ്റസ് ഉള്ളവരെ മാത്രമാണ് വിമാനത്താവളത്തിൽ പ്രവേശിപ്പിക്കുന്നത്.
ഏറ്റവും കൂടുതൽ ചാർട്ടേഡ് വിമാനങ്ങൾ കേരളത്തിലേക്ക് എത്തുന്നത് സൗദി, ഒമാൻ, ബഹ്റൈൻ അടക്കമുള്ള രാജ്യങ്ങളിൽ നിന്നാണ്. ഇവിടെ പരിശോധനാസൗകര്യം കുറവാണെന്ന പരാതി വ്യാപകമായി ഉയർന്നിരുന്നിരുന്നു. ഇതിനു പുറമെ ഗൾഫ് രാജ്യങ്ങളിൽ പരിശോധന നടത്തുന്നത് അപ്രായോഗികമാണെന്ന കേന്ദ്ര സർക്കാരിന്റെ നിലപാടും സംസ്ഥാനത്തെ പ്രതിരോധത്തിലാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് പരിശോധനാ സൗകര്യമില്ലാത്ത രാജ്യങ്ങളിൽ നിന്ന് തിരിച്ചു വരുന്നവരുടെ കാര്യത്തിൽ സർക്കാർ ഇളവനുവദിച്ചത്.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക