Breaking News
മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി |
മറവി രോഗമുള്ള മലപ്പുറം സ്വദേശിയെ മക്കയിൽ കാണാതായിട്ട് ഒരു മാസം : സഹായം തേടി ബന്ധുക്കൾ

August 08, 2023

August 08, 2023

ന്യൂസ്‌റൂം ബ്യുറോ / ദോഹ

ന്യൂസ്‌റൂം ബ്യുറോ / ദോഹ

ദോഹ: ഹജ്ജിനായി മക്കയിലെത്തിയ മലപ്പുറം വളാഞ്ചേരി പൈങ്കണ്ണൂർ സ്വദേശി ചക്കുങ്ങൽ മൊയ്തീൻ മൊയ്തീനെ കഴിഞ്ഞ ഒരു മാസമായി കാണാനില്ല .  ഇദ്ദേഹത്തെ കണ്ടെത്താൻ ബന്ധുക്കൾ പ്രവാസികളുടെ സഹായം തേടുന്നു.  

ഭാര്യയോടും ബന്ധുവിനോടുമൊപ്പം സ്വകാര്യ ഗ്രൂപ്പിൽ ഹജ്ജിനെത്തിയതായിരുന്നു മൊയ്‌തീൻ. മറവി രോഗമുള്ള ഇദ്ദേഹത്തെ കണ്ടെത്താനുള്ള പരിശ്രമം പുരോഗമിക്കുകയാണ്. കഴിഞ്ഞ മാസം ജൂലൈ 8 നാണ് മക്കയിൽ നിന്ന് കാണാതായത്. ഹജ്ജ് കർമ്മങ്ങൾ കഴിഞ്ഞ് അടുത്ത ദിവസം രാവിലെ ഹറമിനടുത്തുള്ള ഹോട്ടലിൽ നിന്ന് പുറത്തിറങ്ങിയതായിരുന്നു. പിന്നീട് തിരിച്ച് വന്നിട്ടില്ല. 

പിതാവിനെ കാണാതായതിനെ തുടർന്ന്,  മകൻ ഷബീറും നാട്ടിൽ നിന്ന് അന്വേഷണത്തിനായി മക്കയിലെത്തിയിട്ടുണ്ട്. കാണാതായി രണ്ട് ദിവസത്തിന് ശേഷം മക്കയിൽ നിന്ന് മൂന്ന് കിലോമീറ്റർ അകലെയുള്ള നുസ്ഹയിൽ മൊയ്‌തീനെ ഒരു മലയാളി കണ്ടിരുന്നതായും അദ്ദേഹത്തോട് ഹറമിലേക്കുള്ള വഴി ചോദിച്ചതായും വിവരം കിട്ടിയിരുന്നു.

ഇദ്ദേഹത്തെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ സാമൂഹിക പ്രവർത്തകനായ മുജീബ് പൂക്കോട്ടൂരിനെ 050 233 6683 എന്ന നമ്പറിൽ അറിയിക്കണമെന്ന് ബന്ധുക്കൾ അഭ്യർത്ഥിച്ചു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/DoTp5mITouhJcwHKcDKLsm


Latest Related News