December 11, 2023
December 11, 2023
റിയാദ്: സൗദി അറേബ്യയില്‍ തൊഴില്‍ നിയമലംഘനങ്ങള്‍ക്കുള്ള പിഴയില്‍ 94 ശതമാനം ഇളവ് പ്രഖ്യാപിച്ചു. ഇളവ് പ്രഖ്യാപിച്ചുള്ള ഭേദഗതിക്ക് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അംഗീകരം നല്‍കി. വകുപ്പ് മന്ത്രി അഹമദ് അല്‍ റാജ്ഹി പിഴത്തുകകളില്‍ ഭേദഗതി വരുത്തിയ ഉത്തരവ് പുറത്തിറക്കി. തൊഴില്‍ നിയമത്തിന്റേയും എക്‌സിക്യൂട്ടീവ് ചട്ടങ്ങളുടേയും ലംഘനങ്ങള്‍ക്ക് 2021 ല്‍ പ്രഖ്യാപിച്ച പിഴയില്‍ ഗണ്യമായ കുറവാണ് പ്രഖ്യാപിച്ചത്. സ്ഥാപനങ്ങളുടെ വലുപ്പവും വിഭാഗവും അടിസ്ഥാനമാക്കി പിഴകള്‍ ക്രമീകരിക്കും. സ്വകാര്യ മേഖലകള്‍ക്ക് തൊഴിലാളികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ മൂന്ന് വിഭാഗമായി തിരിച്ചാണ് പിഴ ഈടാക്കുക.
അതേസമയം തൊഴിലാളികളുടെ വേതനവും അലവന്‍സുകളും വൈകുന്നതിനുള്ള പിഴ സ്ഥാപനത്തിന്റെ വലുപ്പം പരിഗണിക്കാതെ 300 റിയാലായി നിശ്ചയിച്ചു. മുമ്പ് ഇത് രണ്ടായിരം മുതല്‍ അയ്യായിരം റിയാല്‍ വരെയായിരുന്നു. പ്രസവത്തിന് ശേഷമുള്ള ആറ് ആഴ്ചകളില്‍ സ്ത്രീ തെഴിലാളികളെ ജോലിക്ക് നിയോഗിച്ചാലുള്ള പിഴ പതിനായിരം റിയാലില്‍ നിന്ന് ആയിരം റിയാലായും കുറച്ചു.
തൊഴിലാളികള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് നല്‍കാത്തതിലെ പിഴയും പരിഷ്‌കരിച്ചു. ഇരുപതില്‍ താഴെ തൊഴിലാളികളുള്ള ചെറിയ സ്ഥാപനങ്ങള്‍ക്ക് 300 റിയാല്‍ പിഴ ഈടാക്കും. ഇടത്തരം വലിയ സ്ഥാപനങ്ങള്‍ക്ക് യാഥാക്രമം 500, 1000 റിയാല്‍ എന്നിങ്ങനെയും പിഴ വര്‍ധിപ്പിച്ചു.
സൗദി സ്ത്രീ തൊഴിലാളികള്‍ക്ക് മാത്രമായി സംവരണം ചെയ്തിട്ടുള്ള തൊഴിലുകളില്‍ സൗദി തൊഴിലാളികളെ നിയമിച്ചാല്‍ സ്ഥാപന വലുപ്പം പരിഗണിക്കാതെ ആയിരം റിയാല്‍ പിഴ ചുമത്തും. മുന്‍പ് ഇത് 2,500 റിയാല്‍ മുതല്‍ 10,000 റിയാല്‍ വരെയായിരുന്നു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F