January 23, 2024
January 23, 2024
റിയാദ്: സൗദി അറേബ്യയില്‍ സുരക്ഷാ നിരീക്ഷണ ക്യാമറ(സിസിടിവി) നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. നിയമത്തിന് വിരുദ്ധമായി സിസിടിവി ദൃശ്യങ്ങള്‍ കൈമാറുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്യുന്ന വ്യക്തികള്‍ക്ക് 20,000 റിയാല്‍ പിഴ ചുമത്തുമെന്ന് മന്ത്രാലയം അറിയിച്ചു. നിരീക്ഷണ സംവിധാനങ്ങളുടെ ഉപയോഗം നിയന്ത്രിക്കുന്നതിനും വ്യക്തിഗത സ്വകാര്യതയും സുരക്ഷാ മാനദണ്ഡങ്ങളും ഉറപ്പാക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നടപടി.
സുരക്ഷാ നിരീക്ഷണ സംവിധാനങ്ങള്‍ക്കോ ദൃശ്യങ്ങള്‍ക്കോ കേടുപാടുകള്‍ വരുത്തുകയോ ,അട്ടിമറിക്കുകയോ ചെയ്യുന്നതും നിയമവിരുദ്ധമാണ്. എല്ലാ തരത്തിലുമുള്ള കൃത്രിമത്വവും കര്‍ശനമായ പിഴകള്‍ക്ക് വിധേയമാകുമെന്നും മന്ത്രാലയം വ്യക്തമാക്കി. സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട പ്രത്യേക നിയന്ത്രണങ്ങളും മന്ത്രാലയം ആവര്‍ത്തിച്ചു.
സിസിടിവികള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയിട്ടുള്ള സ്ഥലങ്ങളില്‍ നിയമവിരുദ്ധമായി ക്യാമറകള്‍ സ്ഥാപിച്ചാല്‍ പതിനായിരം റിയാല്‍ പിഴ ഈടാക്കും. കൂടാതെ നിബന്ധനകള്‍ക്കനുസരിച്ച് നിര്‍ബന്ധമാക്കിയിട്ടുള്ള കാലയളവിലെ ദൃശ്യങ്ങള്‍ സൂക്ഷിക്കുന്നതില്‍ പരാജയപ്പെടുന്നവര്‍ക്ക് അയ്യായിരം റിയാലും പിഴ ഈടാക്കും.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F