February 03, 2024
February 03, 2024
റിയാദ്: സൗദി അറേബ്യയില്‍ ഗതാഗത, ലോജിസ്റ്റിക്‌സ്, പൈലറ്റ് മേഖലകള്‍ സ്വദേശിവത്ക്കരിക്കുന്നു. മേഖലയില്‍ 23,000 തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച് സ്വദേശി പൗരന്‍മാര്‍ക്ക് മുന്‍ഗണന നല്‍കാനാണ് നീക്കം. ഹെവി ട്രാന്‍സ്‌പോര്‍ട്ട് മേഖലയില്‍ പതിനായിരം തൊഴിലുകളും യാത്രാ ഗതാഗതത്തില്‍ മൂവായിരം തസ്തികകളും വ്യോമഗതാഗത മേഖലയില്‍ പതിനായിരം തൊഴിലവസരങ്ങളും സ്വദേശിവത്ക്കരിക്കാന്‍ മന്ത്രാലയം പദ്ധതിയിടുന്നതായി ഗതാഗത, ലോജിസ്റ്റിക്‌സ് സഹമന്ത്രി അഹമ്മദ് അല്‍ ഹസന്‍ പറഞ്ഞു. രാജ്യത്തെ 28 വ്യത്യസ്ത തൊഴിലുകള്‍ സ്വദേശിവത്ക്കരിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം.
ഡിസംബറില്‍, സെയില്‍സ്, പര്‍ച്ചേസ്, പ്രോജക്ട് മാനേജ്‌മെന്റ് ജോലികള്‍ സ്വദേശിവത്ക്കരിക്കാനുള്ള തീരുമാനം പ്രബല്യത്തില്‍ വന്നതായും സൗദി ലേബര്‍ അധികൃതര്‍ അറിയിച്ചു. ആദ്യ ഘട്ടത്തില്‍ 15 ശതമാനം ജോലികളാണ് സൗദിവത്ക്കരിക്കപ്പെട്ടതെന്നും മാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചു. ഡെന്റല്‍ തൊഴിലുകളും പ്രാദേശിക വത്ക്കരിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.
അതേസമയം സൗദി ദേശീയ വിമാന കമ്പനിയായ സൗദിയയില്‍ കോ പൈലറ്റ് തസ്തികകള്‍ സ്വദേശിവത്ക്കരിച്ചതായി സൗദിയ ഗ്രൂപ്പ് മാധ്യമ വിഭാഗം ഡയറക്ടര്‍ ജനറല്‍ അബ്ദുല്ല അല്‍ ശഹ്റാനി വ്യക്തമാക്കി.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F